ഡോ.ഷഹീൻ സയീദിന്റേത് വിചിത്രമായ പെരുമാറ്റം; പലരും അവരെ കാണാനെത്താറുണ്ടെന്നും സഹപ്രവർത്തകർ
ഫരീദാബാദിൽ വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ അൽ ഫലാഹ് മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ ഷഹീൻ സയീദിന്റേത് വിചിത്രമായ പെരുമാറ്റമായിരുന്നുവെന്ന് സഹപ്രവർത്തകർ. കോളേജിലെ അച്ചടക്കം പാലിക്കാൻ ഷഹീൻ തയ്യാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളേജിൽ നിന്ന് പുറത്തു പോകുമായിരുന്നുവെന്നും ഇവർ പറയുന്നു
പലരും ഷഹീനെ കാണാനെത്താറുണ്ട്. അവരുടെ പെരുമാറ്റം വിചിത്രമാണ്. അവർക്കെതിരെ മാനേജ്‌മെന്റിന് പലതവണ പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു കാര്യത്തിൽ അവരുൾപ്പെടുമെന്ന് കരുതിയില്ലെന്ന് കോളേജിലെ ഒരു പ്രൊഫസർ പറഞ്ഞു
എൻഐഎയുടെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും സഹപ്രവർത്തകർ അറിയിച്ചു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്തുൽ മൊമിനാതിന് രൂപം നൽകാൻ ചുമതലപ്പെട്ടയാളാണ് ലക്‌നൗ സ്വദേശിയായ ഷഹീൻ സയീദ് എന്നാണ് വിവരം. ഇവരുടെ കാറിൽ നിന്ന് തോക്കുകളും കണ്ടെത്തിയിരുന്നു.