{"vars":{"id": "89527:4990"}}

വിദ്യാഭ്യാസ മന്ത്രാലയത്തിൽ അപ്രതീക്ഷിത തീപിടുത്തം; പിന്നിൽ വൻ അട്ടിമറിയോ

 

ന്യൂഡെൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഓഫീസിലുണ്ടായ അപ്രതീക്ഷിത തീപിടുത്തം വിരൽ ചൂണ്ടുന്നത് അട്ടിമറിയിലേക്കെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. സംഭവം വെറുമൊരു അപകടമല്ലെന്നും ഇതിന് പിന്നിൽ വലിയ രീതിയിലുള്ള അട്ടിമറി നടന്നിട്ടുണ്ടെന്നുമുള്ള ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രാജ്യത്ത് പരീക്ഷാ വിവാദങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെയുള്ള പ്രതിഷേധങ്ങളും പുകയുന്നതിനിടയിൽ ഉണ്ടായ ഈ തീപിടുത്തം വൻ നിഗൂഢതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

തീപിടുത്ത വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, കോൺഗ്രസ് നേതാവ് ജയറാം രമേശ് ഉന്നയിച്ച ചോദ്യങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളെ പിടിച്ചുലച്ചിരിക്കുന്നത്. ഈ സംഭവം "അതീവ ആശങ്കാജനകവും അതോടൊപ്പം കടുത്ത ദുരൂഹതകൾ നിറഞ്ഞതുമാണ്" എന്ന് അദ്ദേഹം പരസ്യമായി പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട നിർണായക രേഖകളും തെളിവുകളും നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണോ ഈ തീപിടുത്തമെന്ന സംശയമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അണിയറയിൽ ഒരുങ്ങുന്നതിനിടെയാണ് ഈ സംഭവം. മന്ത്രാലയത്തിലെ കമ്പ്യൂട്ടറുകൾക്കും ഫയലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വരും ദിവസങ്ങളിൽ ഈ തീപിടുത്തത്തെച്ചൊല്ലി പ്രതിപക്ഷം പാർലമെന്‍റിലും തെരുവിലും കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നുറപ്പായതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്.