രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്നവരെ ജയിലിലടക്കും; നാല് മാസത്തിനുള്ളിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും: അമിത് ഷാ

നാല് മാസത്തിനകം അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിലെ ജബൽപൂരിൽ പൗരത്വ നിയമത്തെ പിന്തുണച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ
 

നാല് മാസത്തിനകം അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിലെ ജബൽപൂരിൽ പൗരത്വ നിയമത്തെ പിന്തുണച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ രാമക്ഷേത്ര നിർമാണത്തെ കുറിച്ച് ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കാശ്മീരിലെ പോലീസുദ്യോഗസ്ഥൻ തീവ്രവാദികളുമായി പിടിയിലയാത് കേന്ദ്രസർക്കാരിന് തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് രാമക്ഷേത്രം വീണ്ടും അമിത് ഷാ ചർച്ചയായി ഉയർത്തി കൊണ്ടുവരുന്നത്.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. എന്നാൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ പറയുന്നത് ക്ഷേത്രം ആവർത്തിക്കരുതെന്നാണ്. നിങ്ങൾ എത്ര ശക്തി ഉപയോഗിച്ച് എതിർത്താലും നാല് മാസത്തിനുള്ളിൽ അംബര ചുംബിയായ രാമക്ഷേത്രം അയോധ്യയിൽ ഉയരുക തന്നെ ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു

ചില യുവാക്കൾ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുകയാണ്. ഇവരെ ജയിലിൽ അടക്കും. എന്നാൽ രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഇവരെ സംരക്ഷിക്കുയാണ്. രാജ്യദ്രോഹ മുദ്രവാക്യം മുഴക്കുന്നവരെ രക്ഷിക്കാൻ രാഹുലിന്റെയും കെജ്രിവാളിന്റെയും ബന്ധുക്കളാണോയെന്നും അമിത് ഷാ ചോദിച്ചു