അടിച്ചമർത്താൻ നീക്കം; കർഷകരെ പൂട്ടാൻ ഒൻപത് സ്റ്റേഡിയങ്ങൾ ജയിലാക്കും
ഡൽഹി: കേന്ദ്രത്തിന്റെ കാര്ഷിക കരട് നയങ്ങള്ക്കെതിരെയുള്ള കര്ഷകരുടെ പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടെ ഡല്ഹിയിലെ ഒന്പത് സ്റ്റേഡിയങ്ങള് താത്കാലിക ജയിലാക്കി മാറ്റാന് പോലീസ് ശ്രമം ആരംഭിച്ചു. ഇതിനായുള്ള അനുവാദത്തിനായി പോലീസ് ഡല്‍ഹി സര്‍ക്കാരിനെ സമീപിച്ചെന്ന് വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധത്തിന്റെ രണ്ടാം ദിവസവും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ വച്ച് കര്‍ഷകരെ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെ പ്രതിരോധിക്കാന്‍ കേന്ദ്രസേനയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.