പഞ്ചാബിൽ വിഷമദ്യ ദുരന്തം: മരണസംഖ്യ 21 ആയി, നിരവധി പേർ ആശുപത്രിയിൽ

പഞ്ചാബിലെ മൂന്ന് ജില്ലകളിലായുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. അമൃത്സർ, ബട്ടാല, തൻതരൺ എന്നിവിടങ്ങളിലാണ് അപകടം നടന്നത്. ബുധനാഴ്ച രാത്രിയാണ് ആദ്യ മരണം റിപ്പോർട്ട്
 

പഞ്ചാബിലെ മൂന്ന് ജില്ലകളിലായുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. അമൃത്സർ, ബട്ടാല, തൻതരൺ എന്നിവിടങ്ങളിലാണ് അപകടം നടന്നത്. ബുധനാഴ്ച രാത്രിയാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ബൽവീർ കൗർ എന്ന സ്ത്രീ അറസ്റ്റിലായി.

മുഖ്യമന്ത്രി അമരീന്ദർ സിംഗ് മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചു. ജൂൺ 29ന് രാത്രി അമൃത്സറിലെ മുച്ചൻ, തൻഗ്ര എന്നിവിടങ്ങളിൽ നിന്നാണ് ആദ്യ അഞ്ച് മരണം റിപ്പോർട്ട് ചെയ്തത്. പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ മൂന്ന് ജില്ലകളിലായി 21 പേർ മരിക്കുകയായിരുന്നു.