ബിജെപി എംഎൽഎയും ബന്ധുക്കളും ചേർന്ന് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി; സംഭവം ഉത്തർപ്രദേശിൽ

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയും ബന്ധുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതിയുടെ പരാതി. ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിയും ബന്ധുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ
 

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയും ബന്ധുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതിയുടെ പരാതി. ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിയും ബന്ധുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ബദോഹി എസ് പി റാംഭദൻ സിംഗ് പറഞ്ഞു

2017 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ബലാത്സംഗം നടന്നത്. ത്രിപാഠിയുടെ സഹോദര പുത്രൻ തന്നെ ബദോഹിയിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവിടെ തന്നെ ഒരു മാസത്തോളം തടവിലാക്കി. എംഎൽഎയും അദ്ദേഹത്തിന്റെ ബന്ധുക്കളായ ചിലരും ചേർന്ന് തന്നെ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു

അതേസമയം യുവതിയുടെത് കള്ളപ്പരാതിയാണെന്ന് ത്രിപാഠി പ്രതികരിച്ചു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ആരോപണങ്ങൾ തെളിഞ്ഞാൽ തൂക്കിലേറാൻ വരെ തയ്യാറാണെന്നും ത്രിപാഠി പറഞ്ഞു