സനാതന ധർമ വിവാദം തിരിച്ചടിച്ചോ; ഉദയനിധി സ്റ്റാലിൻ പിന്നിൽ
നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ നിന്ന് ട്രെൻഡുകൾ പുറത്തുവന്നതോടെ തമിഴ്‌നാട്ടിൽ വലിയൊരു അട്ടിമറിയ്ക്ക് സാധ്യത. നടൻ വിജയ്‌യുടെ വെറും രണ്ട് വർഷം പഴക്കമുള്ള പാർട്ടിയായ ടിവികെ ലീഡിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നുവന്നിട്ടുണ്ട്. 234 സീറ്റുകളിൽ 110 എണ്ണത്തിലും ടിവികെ മുന്നിലാണ്.
ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എഐഎഡിഎംകെ രണ്ടാം സ്ഥാനത്താണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കൊളത്തൂരിൽ തന്റെ സീറ്റ് നഷ്ടപ്പെട്ടു. ഉദയനിധി സ്റ്റാലിനും സീറ്റ് നഷ്ടപ്പെട്ടു.
ടി.വി.കെ ശക്തമായ ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്. പ്രാരംഭ ട്രെന്‍ഡുകള്‍ പ്രകാരം വലിയ വ്യത്യാസത്തിലാണ് ടിവികെ ലീഡ് ചെയ്യുന്നത്. അതേസമയം ഭരണകക്ഷിയായ ഡി.എം.കെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തലസ്ഥാനമായ ചെന്നൈയിലെ 16 സീറ്റുകളിലും ടി.വി.കെ സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കടുത്ത വെല്ലുവിളി നേരിടുന്നു, പ്രത്യേകിച്ച് കൊളത്തൂര്‍ മണ്ഡലത്തില്‍. പോസ്റ്റല്‍ ബാലറ്റില്‍ തുടക്കത്തില്‍ മുന്നിട്ടുനിന്നെങ്കിലും, ടി.വി.കെ സ്ഥാനാര്‍ത്ഥികള്‍ ലീഡ് നിലനിര്‍ത്തുന്നതോടെ അദ്ദേഹം ഇപ്പോള്‍ പിന്നിലായി മാറി.
ഉദയനിധി സ്റ്റാലിൻ കടുത്ത മത്സരമാണ് നേരിടുന്നത്. മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥി ലീഡ് നിലനിർത്തുന്നു. സനാതന ധർമ്മത്തെക്കുറിച്ചുള്ള സ്റ്റാലിന്റെ പ്രസ്താവന മുമ്പ് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
"സനാതന ധർമത്തെ എതിർക്കുക മാത്രമല്ല, അതിനെ ഉന്മൂലനം ചെയ്യുകയും വേണം. സനാതൻ ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്. ചിലതിനെ എതിർക്കാൻ കഴിയില്ല; അവയെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെ ചെറുക്കാൻ കഴിയില്ല. അവയെ ഉന്മൂലനം ചെയ്യണം. അതുപോലെ, സനാതനെയും നാം ഉന്മൂലനം ചെയ്യണം."- 2023 സെപ്റ്റംബറിൽ നടന്ന ഒരു പരിപാടിയിൽ ഉദയനിധി പറഞ്ഞു. ഇത് പിന്നീട് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. വിഷയം കോടതിയിലും കയറി.