പ്രണയലേഖനം എഴുതിയ മൂന്നാം ക്ലാസുകാരനെ കയ്യുംകാലും ചേർത്ത് ബെഞ്ചില്‍ കെട്ടിയിട്ടു; സ്‌കൂൾ അധികൃതർക്കെതിരെ രോഷം പുകയുന്നു
ആന്ധ്രയിൽ വിദ്യാർഥികളെ കയ്യും കാലും ചേർത്ത് കെട്ടിയ നിലയിൽ ശിക്ഷിച്ച അധ്യാപകക്കെതിരെ രോഷം ശക്തമാകുന്നു. സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശപ്രവർത്തകരും രംഗത്തുവന്നു. ആന്ധ്രയിലെ അനന്ത്പൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം
പ്രണയലേഖനം എഴുതിയെന്ന് ആരോപിച്ചാണ് മൂന്നാം ക്ലാസ് വിദ്യാർഥിയെ ബഞ്ചിൽ കെട്ടിയിട്ടത്. സഹപാഠിയുടെ വസ്തു എഴുതിയതിനാണ് അഞ്ചാം ക്ലാസുകാരനെ കെട്ടിയിട്ടത്. അധ്യാപകരുടെ ക്രൂരമായ ശിക്ഷാരീതി വാർത്തയാകുകയും നിരവധി പേർ ഇതിനെതിരെ രംഗത്തുവരികയുമായിരുന്നു
സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ഇത്തരത്തിൽ ശിക്ഷ നടപ്പാക്കിയത്. ചോദിക്കാൻ ചെന്ന രക്ഷിതാക്കളോട് തന്റെ സ്‌കൂളിൽ ഇത്തരം നടപടികൾ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനാണ് ഇവർ ശ്രമിച്ചത്.