യുപിയിൽ മകളെ പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകിയ അമ്മയെ ജാമ്യത്തിലിറങ്ങിയ പ്രതികൾ തല്ലിക്കൊന്നു

ഉത്തർപ്രദേശിൽ ലൈംഗിക പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ പരാതിക്കാരിയുടെ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. 13കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് പെൺകുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ഇവരുടെ സഹോദരിയെയും ക്രൂരമായി
 

ഉത്തർപ്രദേശിൽ ലൈംഗിക പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ പരാതിക്കാരിയുടെ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. 13കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് പെൺകുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ഇവരുടെ സഹോദരിയെയും ക്രൂരമായി മർദിച്ചത്. യുപിയിലെ കാണ്‍പൂരിലാണ് സംഭവം.

ഗുരുതരമായി പരുക്കേറ്റ മാതാവ് ചികിത്സക്കിടെയാണ് മരിച്ചത്. ഇവരുടെ സഹോദരിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതികളായ മഹ്ഫൂസ്, ജമീക്, പിന്റു, ബാബു, വാകിൽ, ഫിറോസ് എന്നിവരാണ് ഇവരെ ആക്രമിച്ചത്.

രണ്ടാഴ്ച മുമ്പാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്. ജനുവരി 9നാണ് ഇവർ കുട്ടിയുടെ അമ്മയെ മർദിച്ച് അവശയാക്കിയത്. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടാണ് ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇതിന് സമ്മതിക്കാതെ വന്നതോടെയാണ് മർദനമുണ്ടായത്.