മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
 

 

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയാണ് തള്ളിയത്. സമാന ഹർജി ഡൽഹി ഹൈക്കോടതിയിലുണ്ടെന്ന് ഒവൈസിയുടെപാർട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതി തേടുകയായിരുന്നു

യുപി സ്വദേശി സെയ്ദ് വസീം റിസ്വി എന്നയാളാണ് ഹർജി നൽകിയത്. യുപി ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാനാണ് റിസ്വി. പിന്നീട് ഇയാൾ ഹിന്ദു മതം സ്വീകരിച്ചിരുന്നു. ഹർജിയിലൂടെ ചില പാർട്ടികളെ മാത്രമാണ് ഇയാൾ ലക്ഷ്യം വെക്കുന്നതെന്ന് മുസ്ലിം ലീഗ് കോടതിയിൽ വാദിച്ചിരുന്നു. എന്തുകൊണ്ടാണ് ശിവസേന, അകാലിദൾ തുടങ്ങിയ പാർട്ടികളെ കക്ഷിയാക്കാത്തതെന്നും ലീഗ് ചോദിച്ചിരുന്നു. ബിജെപി താമര ഉപയോഗിക്കുന്നുണ്ട്. താമര ഹിന്ദു വാദമാണെന്നും ലീഗ് ഉന്നയിച്ചിരുന്നു.