ഉന്നാവ് കേസ് പ്രതിയായ ബിജെപി നേതാവിന്റെ സഹോദന്റേത് ദൂരൂഹ മരണം; മരിച്ചത് ഇരയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി

ഉന്നാവ് ബലാത്സംഗ കേസ് പ്രതിയും മുൻ എംഎൽഎയുമായ ബിജെപി നേതാവ് കുൽദീപ് സിംഗ് സെംഗാറിന്റെ സഹോദരൻ മനോജ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഡൽഹി ആശുപത്രിയിൽ ഇന്നലെയായിരുന്നു
 

ഉന്നാവ് ബലാത്സംഗ കേസ് പ്രതിയും മുൻ എംഎൽഎയുമായ ബിജെപി നേതാവ് കുൽദീപ് സിംഗ് സെംഗാറിന്റെ സഹോദരൻ മനോജ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഡൽഹി ആശുപത്രിയിൽ ഇന്നലെയായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ചിലർ പറയുമ്പോൾ മയക്കുമരുന്ന് അധികമായി ഉപയോഗിച്ചതാണ് മരണകാരണമെന്ന് ചിലർ പറയുന്നു.

ഉന്നാവ് കേസ് പരാതിക്കാരിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് മനോജ്. വാഹനാപകടത്തിൽ പരാതിക്കാരിയുടെ ബന്ധുക്കൾ മരിക്കികയും പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ജൂണിലാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം നടന്നത്

കുൽദീപിന്റെ സഹോദരൻ മനോജാണ് അപകടത്തിന് പിന്നിലെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു. കുൽദീപിനെതിരായ കേസ് പിൻവലിച്ചില്ലെങ്കിൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് മനോജ് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി പറഞ്#ിരുന്നു.