ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകം: യുവതിയുടെ കുടുംബത്തോടെ പ്രതികൾക്ക് നേരത്തെ ശത്രുതയുണ്ടായിരുന്നതായി പോലീസ്

യുപിയിലെ ഹത്രായിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്താൻ പ്രതികളെ പ്രേരിപ്പിച്ചത് കുടുംബത്തോടുള്ള വൈരാഗ്യമെന്ന് പോലീസ്. യുവതിയുടെയും പ്രതികളുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി ശത്രുതയിലായിരുന്നു. 2001 മുതൽ തുടങ്ങിയ
 

യുപിയിലെ ഹത്രായിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്താൻ പ്രതികളെ പ്രേരിപ്പിച്ചത് കുടുംബത്തോടുള്ള വൈരാഗ്യമെന്ന് പോലീസ്. യുവതിയുടെയും പ്രതികളുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി ശത്രുതയിലായിരുന്നു. 2001 മുതൽ തുടങ്ങിയ ആരംഭിച്ച കുടിപ്പകയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനും കാരണമായതെന്ന് പോലീസ് പറയുന്നു

നരേന്ദ്ര, രവി എന്നീ പ്രതികൾക്ക് യുവതിയുടെ കുടുംബത്തോട് ശത്രുതയുണ്ടായിരുന്നു. അറസ്റ്റിലായ രവിയും സന്ദീപും രാമവും ബന്ധുക്കളാണ്. ഇവരുടെ വീടിന് സമീപത്താണ് യുവതി താമസിച്ചിരുന്നത്. മുമ്പും യുവതിയെ ബലാത്സംഗം ചെയ്യാൻ ഇവർ ശ്രമിച്ചിരുന്നു

അതേസമയം പോലീസ് അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിട്ടുണ്ട്. പോലീസ് തെളിവ് നശിപ്പച്ചതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ നിക്ഷ്പക്ഷ അന്വേഷണം സാധ്യമാകില്ലെന്നാണ് ഹർജിയിൽ പറയുന്നത്.