പശ്ചിമ ബംഗാളിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് പേരെ അക്രമിസംഘം മർദിച്ചു കൊലപ്പെടുത്തി

പശ്ചിമ ബംഗാളിലെ കൂച്ച്ബെഹർ ജില്ലയിൽ പശുവിനെ കടത്തിയെന്ന് ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചാണ് കൊലപാതകം. ആക്രമണവുമായി ബന്ധപ്പെട്ട്
 

പശ്ചിമ ബംഗാളിലെ കൂച്ച്‌ബെഹർ ജില്ലയിൽ പശുവിനെ കടത്തിയെന്ന് ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചാണ് കൊലപാതകം. ആക്രമണവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

പ്രകാശ് ദാസ്(32), ബബുൽ മിത്ര(37) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ അഞ്ചരയോടെ ഇരുപതോളം പേർ ചേർന്നാണ് ഇവരെ ക്രൂരമായി ആക്രമിചച് കൊലപ്പെടുത്തിയത്. വാഹനം പോലും പരിശോധിക്കാതെയായിരുന്നു ആക്രമണമെന്ന് പോലീസ് പറയുന്നു. പോലീസെത്തിയാണ് ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചത്.

സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവർ ചികിത്സക്കിടെയാണ് മരിച്ചത്. അറസ്റ്റിലായവർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു