വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്; പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം: അമിത് തിവാരി
സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പോരാടുന്നുവെന്ന് അവകാശപ്പെടുന്ന പല വ്യാജആക്ടിവിസ്റ്റുകളുടെയും മുഖംമൂടി വലിച്ചുകീറുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾപുറത്തുവരുന്നത്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) സ്ഥാപകൻ അഭിജീത് ഡിപ്കെയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായഅന്വേഷണം ആവശ്യപ്പെട്ട് സൂറത്തിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി രംഗത്തെത്തിയിരിക്കുകയാണ്.
വിരമിച്ച ഒരു മഹാരാഷ്ട്ര സർക്കാർ ഉദ്യോഗസ്ഥനായ ഡിപ്കെയുടെപിതാവിന്, തൻ്റെ മകൻ്റെ അമേരിക്കയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന ഉന്നത വിദ്യാഭ്യാസത്തിന് എങ്ങനെ പണം കണ്ടെത്താനായി എന്നാണ് അമിത് തിവാരി ചോദിക്കുന്നത്. ജനങ്ങൾക്ക് വേണ്ടിതെരുവിലിറങ്ങുന്ന പാവപ്പെട്ട ആക്ടിവിസ്റ്റ് എന്ന വ്യാജ പരിവേഷം സൃഷ്ടിച്ച്, വിദേശത്ത് ആഡംബരവിദ്യാഭ്യാസം നേടുന്ന ഇവരുടെ കാപട്യമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. രാജ്യസ്നേഹികളായ, കൃത്യമായി നികുതിയടയ്ക്കുന്ന ഓരോ സാധാരണ പൗരനും ചോദിക്കുന്ന ചോദ്യമാണിത്. കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപയുടെ ഫണ്ടിംഗ് ഇതിന് പിന്നിലുണ്ടോ എന്ന്സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ ദേശവിരുദ്ധ ഇക്കോസിസ്റ്റത്തിൻ്റെ വേരുകൾ ഇതിലും വളരെ ആഴത്തിലുള്ളതാണെന്ന്വ്യക്തമാക്കുന്നതാണ് മറ്റ് ചില വെളിപ്പെടുത്തലുകൾ.
രാജ്യത്തെ തെരുവുകളിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരെ സംരക്ഷിക്കാൻ മുതിർന്നഅഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ പെട്ടെന്ന് ഒരു കോടി രൂപയുടെനിയമസഹായ ഫണ്ട് പ്രഖ്യാപിച്ചത് ഇതിൻ്റെ ഭാഗമായാണ്. സിജെപി പ്രതിഷേധക്കാർക്കെതിരെ നിയമപരമായ പൊലീസ് നടപടികൾ ഉണ്ടാകുമ്പോൾ, അവരെ രക്ഷിക്കാൻ രാജ്യത്തെ ഉന്നതരായരാഷ്ട്രീയ നേതാക്കൾ തന്നെ കോടിക്കണക്കിന് രൂപയുമായി രംഗത്തിറങ്ങുന്നത് എന്തിനാണെന്ന് ആളുകൾ ചോദിക്കുന്നു. ഇതിനെതിരെ അമിത് തിവാരി തിരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതിവകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടി എന്ന വ്യാജേന പ്രവർത്തിക്കുന്ന’കോക്രോച്ച് ജനതാ പാർട്ടി’ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇത്തരം ഭീമമായ ഫണ്ടുകൾസ്വീകരിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.