ദേവതീർത്ഥ: ഭാഗം 1
എഴുത്തുകാരി: AVANIYA
മുറിയിലെ ജനലുകൾക്ക് അരികിൽ സ്ഥാനം പിടിച്ച് അവള് പതിയെ ആകാശത്തിലെ പൂർണ്ണ ചന്ദ്രനെ നോക്കി നിന്നു…. ചുറ്റും താരകങ്ങൾ നിരന്നിട്ടും അവരിൽ പോലും ചന്ദ്രൻ ഒറ്റപ്പെട്ട് നിൽക്കുന്നതായി തോന്നി അവൾക്ക്….. തന്റെ അതേ അവസ്ഥയിൽ….. ചുറ്റും എല്ലാവരും ഉണ്ടായിട്ടും ഏകാകി ആയി പോയ തന്റെ അവസ്ഥ…. രാത്രിയിലെ ഇളം തണുപ്പ് കാറ്റിൽ അവളുടെ ഉള്ളിലേക്ക് തന്റെ സന്തോഷ നിമിഷങ്ങൾ കടന്നു വന്നു…. അതിന്റെ ആത്മ നിർവൃതിയിൽ അവളുടെ കണ്ണുകൾ അടയുകയും ചുണ്ടിൽ ഒരു പുഞ്ചിരി വിടരുകയും ചെയ്തു….. ” ദേവൂ മോളെ സൂക്ഷിക്കണം കേട്ടോ….
വാതിൽ അടച്ച് ഇരുന്നോ…. അറിയാവുന്ന ആളാണെങ്കിൽ മാത്രമേ വാതിൽ തുറക്കാവു…. ” ” അഛേ ഞാൻ കുഞ്ഞു കുട്ടി അല്ലാട്ടോ…. I am 20 years old ” എന്നും പറഞ്ഞു അവള് അയാൾക്ക് നേരെ കോക്രി കാട്ടി…. ” കുറുമ്പി പെണ്ണ്…. ” എന്നും പറഞ്ഞു അയാള് അവളുടെ തലയിൽ തലോടി…. ” എന്റെ അച്ഛാ…. അവള് സൂക്ഷിച്ച് കൊള്ളും അച്ഛൻ ഇങ്ങ് വാ നല്ല മഴ വരുന്നുണ്ട്…. ” ” അങ്ങനെ പറഞ്ഞു കൊടുക്ക് ഏട്ടാ…. ” എന്നും പറഞ്ഞു അവള് കുലുങ്ങി ചിരിച്ചു….
അയാളെ കണ്ടതും അവളുടെ ചിരി എവിടെയോ പോയി മറഞ്ഞു…. പകരം അവിടെ ഭയവും പുച്ഛവും നിറഞ്ഞു…. അയാള് വീണ്ടും ആ അലർച്ച തുടർന്നു…. ” ആരോട് ചോദിച്ചിട്ട് ആണ് ഡീ കോപ്പെ എന്റെ മുറിയിൽ കയറിയത്…. ” അതിനും അവള് മൗനം പാലിച്ചു…. അത് അയാളിൽ കൂടുതൽ ദേഷ്യം ഉണർത്തി….. ” എന്താ ഡീ … മോളെ നിന്റെ നാവ് ഇറങ്ങി പോയോ…. ഇറങ്ങി പോടി എന്റെ മുറിയിൽ നിന്ന്….. ” ഇതൊക്കെ കൂടി കേട്ടപ്പോൾ പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…. പക്ഷേ തളരരുത്…. ഇവിടെ തളർന്നാൽ ജീവിതത്തിൽ എനിക് ഇനി ജയിക്കാൻ ആവില്ല….. അത് അവളിൽ ഒരു വല്ലാത്ത ഊർജം നിറച്ചു….
അവള് മറുപടി പറയാൻ തുടങ്ങി….. ” എന്നെ രാവിലെ താങ്കളാണ് കെട്ടിയത് mr ശിവകാർത്തികേയൻ…. അപ്പോ പിന്നെ ഞാൻ നിങ്ങളുടെ മുറിയിൽ അല്ലാതെ എവിടെ കഴിയാൻ ആണ്…. ” ” തർക്കുത്തരം പറയുന്നോ ഡീ അസത്തെ…. ” എന്ന് ആക്രോശിച്ചു കൊണ്ട് അവന്റെ കൈകൾ അവളുടെ മുഖത്ത് ആഞ്ഞു പതിച്ചു….. അടിയുടെ ആഘാതത്തിൽ അവള് ഒരു വശത്തേയ്ക്ക് വേച്ച് പോകുകയും അവളുടെ നെറ്റി അവിടെയുള്ള ഒരു മേശയിൽ പോയി ഇടികുകയും ചെയ്തു…. അതിൽ നിന്നും രക്തം ഒഴുകി…. പക്ഷേ എന്നിട്ടും അവന്റെ ദേഷ്യം ഒഴിഞ്ഞില്ല….
അവൻ അവളുടെ മുടിയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു…. മുടി വലിഞ്ഞപ്പോൾ അവളിൽ നിന്നും ഒരു തേങ്ങൽ ഉണ്ടായി…. പക്ഷേ അതൊന്നും അവന്റെ പകയെ ശമിപിച്ചില്ല…. ” ആഹ് വിട് ശിവേട്ട…. വേദനിക്കുന്നു….. ” ” അയ്യോ തമ്പുരാട്ടിക്ക് വേദനിച്ചോ….. ഇതൊക്കെ എന്ത് ഇനിയും കാണാൻ കിടക്കുന്നത് അല്ലേ ഉള്ളൂ…. ” ” ശിവെട്ട…. പ്ലീസ്… എന്നെ ഉപദ്രവികല്ലെ…. ” പറഞ്ഞു തീർന്നതും അവളെ മുടിയിൽ വലിച്ച് മതിലിലേക് എറിഞ്ഞു അവൻ…. മതിലിൽ പോയി ഇടിച്ച് അവള് ഒരു ജീവശവം പോലെ നിലത്തേക്ക് പതിച്ചു…. അവളിൽ നിന്നും ഉയരുന്ന ശ്വാസം മാത്രമായിരുന്നു അവളിൽ അവശേഷിക്കുന്ന ജീവനെ വിളിച്ച് കാട്ടാൻ ഉള്ളത്….
അവളുടെ മേലിൽ ഉണ്ടായ മുറിപ്പാടുകളിൽ നിന്നും രക്തം ഒഴുകി കൊണ്ട് ഇരുന്നു….. പക്ഷേ എന്നിട്ടും അവന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ ആകുന്നിലായിരുന്നു….. തന്റെ വിച്ചുട്ടി നിൽക്കേണ്ട സ്ഥാനത്ത് ആണ് ഇവൾ നില്കുന്നത് എന്ന് ഓർത്തപ്പോൾ അവന്റെ ഉള്ളിൽ സങ്കടത്തോടൊപ്പം പകയും നിറഞ്ഞു…. ശ്വാസത്തിന്റെ നേർത്ത ശബ്ദം മാത്രമേ അവളിൽ നിന്ന് ഉയിർന്നുള്ളു…. പക്ഷേ അത് പോലും അവനെ അലോസരപെടുത്തി…. തന്റെ മുറിയിൽ ഇവളെ പോലെ ഒരുത്തി നിൽക്കരുത് എന്ന് അവൻ ഉറപ്പിച്ചു… അതിൽ അവളുടെ വയായിക ഒന്നും അവന്റെ കണ്ണിൽ പെട്ടില്ല….
പഞ്ഞികെട്ട് പോലുള്ള അവളുടെ ശരീരം അവൻ എടുത്ത് മുറിയുടെ പുറത്തേക് ഇട്ടു…. രാത്രിയുടെ കൊടും തണുപ്പിൽ അവള് ഒരു മൂലക്ക് ചുരുണ്ട് കൂടി…. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….. അബോധാവസ്ഥയിൽ അവളിൽ രാവിലത്തെ ചിത്രങ്ങൾ അവ്യക്തമായി തെളിഞ്ഞു…. ഒരു കല്യാണ മണ്ഡപം ആണ് ആദ്യം കണ്ടത്…. അവിടെ മനോഹരമായ അക്ഷരങ്ങളിൽ ശിവകാർത്തികേയൻ
എങ്കിലും അവിടെ മൗനം തളം കെട്ടി നിന്നു…. ആകെ ഉണ്ടായിരുന്ന ശബ്ദങ്ങൾ അവിടെ എത്തിച്ചേർന്ന അതിഥികളുടെ മുറുമുറുപ്പും പരദൂഷണം പറയലും അടക്കം പറയലും മാത്രമായിരുന്നു…. ഒരു തെറ്റും ചെയ്യാതെ ഇരുന്നിട്ടും ആളുകളുടെ മുന്നിൽ അവള് പരിഹാസ പാത്രമായി…. താൻ കാരണം പലയിടത്തും തലയുയർത്തി നിന്ന തന്റെ അച്ഛനും അമ്മയും ഇന്ന് താൻ കാരണം തന്നെ പലരുടെയും മുന്നിൽ തല കുമ്പിട്ടു നില്കുന്നു…. ആ കാഴ്ച അവളുടെ ഉള്ളം ചുട്ട് പൊള്ളിച്ചു…. അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി…. അതേ സമയം തന്റെ കൂടപിറപ്പുകളുടെ കണ്ണിൽ കണ്ട അവജ്ഞ അവളിൽ വല്ലാത്ത സങ്കടം ഉണർത്തി…..
എല്ലാവർക്കും താൻ ഒരു ഭാരമായി മാറിയിരിക്കുന്നു എന്ന് അവൾക്ക് മനസിലായി…. എങ്ങനെ എങ്കിലും ഇൗ അവസ്ഥയിൽ നിന്ന് മോചിത ആവണം എന്ന് അവൾക്ക് തോന്നി…. ഇത്രനാളും പണത്തിനു മാത്രമേ കുറവ് ഉണ്ടായി ഉള്ളൂ…. പക്ഷേ ഇന്ന് അഭിമാനത്തിനും താൻ കാരണം കോട്ടം സംഭവിച്ച് ഇരിക്കുന്നു…. അറിഞ്ഞു കൊണ്ട് അല്ലെങ്കിലും താനും അതിനു ഒരു കാരണകാരി തന്നെയാണ്…. അപ്പോഴാണ് റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു ബെൻസ് കാർ ഓഡിറ്റോറിയത്തിന് മുന്നിൽ നിറുത്തിയത്…. അതിൽ നിന്നും സുന്ദരനായ ഒരു ചെറുപ്പകാരൻ പുറത്ത് ഇറങ്ങി….
അവന്റെ ചെമ്പൻ മിഴികളും നെറ്റിയിലേക് വീണു കിടക്കുന്ന മുടിയും താടിക്ക് ഇടയിലൂടെ തെളിഞ്ഞു കാണുന്ന നുണകുഴികളും അവന്റെ സൗന്ദര്യം വിളിച്ചോതി…. പക്ഷേ ആ കണ്ണുകളിലും കണ്ടത് പ്രണയമോ സന്തോഷമോ അല്ല പകരം പകയും വൈരാഗ്യവും ആയിരുന്നു…. ദേഷ്യത്തോടെ ആണെങ്കിലും ചടങ്ങുകൾ എല്ലാം പൂർത്തീകരിച്ച് അവൻ ഒരു ആലില താലി അവളുടെ കഴുത്തിൽ അണിയിച്ചു…. പ്രണയത്തിൻ കനലിൽ ഉരുകി ഒരുക്കേണ്ട താലി അവിടെ ഒരുങ്ങിയത് പ്രതികാരത്തിൻ അഗ്നിയിൽ ആയിരുന്നു…. തനിക്ക് തണൽ ആകേണ്ട താലി ഇവിടെ തനിക്ക് ഒരു തടവറയാണ് സമ്മാനിക്കുന്നത് എന്ന ചിന്ത അവളിൽ ഒരു പുച്ഛം നിറച്ചു….
പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു…. താലി കെട്ടും പുടവ കൊടുക്കലും സദ്യ വിളമ്പും അങ്ങനെ അങ്ങനെ….. എല്ലാത്തിനും അവള് ഒരു പാവയെ കണക്കെ നിന്ന് കൊടുത്തു… പരിപാടികൾ ഒക്കെ കഴിഞ്ഞപ്പോൾ ചെക്കനും പെണ്ണും ഇറങ്ങേണ്ട നേരം ആയി…. ഒരു തുള്ളി കണ്ണുനീർ പോലും അവളുടെ കണ്ണിൽ നിന്ന് ഉതിർന്നില്ല…. ചിലപ്പോൾ അവ വറ്റി പോയിട്ട് ഉണ്ടാകാം… കഴിഞ്ഞ 2 3 ദിവസം ആയി അത് ഒഴിഞ്ഞിട്ട് നേരം ഉണ്ടായിരുന്നില്ല…. എല്ലാവർക്കും അവള് ഒരു വാടിയ പുഞ്ചിരി സമ്മാനിച്ചു വീട്ടിൽ നിന്നും ഇറങ്ങി…. കാറിൽ കയറിയപ്പോഴും അവള് പുറം കാഴ്ചകളിൽ നോക്കി ഇരുന്നു…. വണ്ടി ചെന്ന് നിന്നത് വലിയ ഒരു മാളികയുടെ മുന്നിൽ ആയിരുന്നു….
അവിടുത്തെ ഹാളിന്റെ വലിപ്പം പോലും തന്റെ വീടിന് ഇല്ല എന്നത് അവള് ഓർത്തു…. കറുപ്പിച്ച മുഖത്തോടെ ആയിരുന്നു അവിടുത്തെ അമ്മ നിലവിളക്ക് എനിക് നേരെ നീടിയത്…. അല്ലെങ്കിലും ഇൗ ശാപം പിടിച്ച ജന്മത്തിന് എന്തിനാ ഇതൊക്കെ…. എന്നെ കണ്ടതും എല്ലാവരും അവജ്ഞ യോടെ മുഖം തിരിച്ചു…. അവിടുത്തെ അച്ഛനും അമ്മയും മകളും ഒക്കെ എന്നെ കണ്ടിട്ടും കാണാത്ത പോലെ കയറി പോയി…. എന്ത് ചെയ്യണമെന്ന് പോലും അറിയാതെ തളർന്നു നിൽകാൻ മാത്രമേ എനിക് ആയുള്ളൂ….
ആരും കൂടില്ലാതെ താൻ എങ്ങനെ ഇവിടെ കഴിച്ച് കൂട്ടും എന്നത് അവളുടെ ഭയം വർദ്ധിപ്പിച്ചു…. പക്ഷേ അപ്പോഴും ദൈവം എന്നെ കൈവിട്ടില്ല എന്നതിന് തെളിവായി എനിക് ആശ്വാസം ആയി അവിടുത്തെ മുത്തശ്ശി എത്തി…. എന്നോട് സ്നേഹത്തോടെ സംസാരിച്ചു…. എന്നെ ശിവെട്ടന്റെ മുറിയിലേക്ക് അയച്ചു… എന്നെ കണ്ടപ്പോഴേ മുറിയിൽ നിന്നും ഇറങ്ങി പോയി…. പിന്നീട് ഉള്ള സമയം എല്ലാം ഞാൻ മുത്തശ്ശിക്ക് ഒപ്പമായിരുന്നു…. രാത്രി ആയപ്പോൾ സെറ്റ് സാരിയും ഉടുപ്പിച് ഒരു പാൽ ഗ്ലാസ്സും തന്നു എന്നെ മുറിയിലേക്ക് പറഞ്ഞു വിട്ടു…. ആരെയും കാണാത്തത് കൊണ്ട് അവള് മുറിയിലെ ജനാലയിക്ക് അരുകിൽ എത്തി….
ബാകി നടന്നത് എല്ലാം അവളിൽ കൂടുതൽ സങ്കടം നിറയിച്ചു…. ചെയ്യാത്ത തെറ്റിന് ഇത്രമേൽ എന്നെ ശിക്ഷിക്കുന്ന ദൈവത്തോട് പോലും അവൾക്ക് ഒരു മാത്ര ദേഷ്യം തോന്നി…. അറിഞ്ഞു കൊണ്ട് ആരെയും ദ്രോഹിക്കാൻ ശ്രമിച്ചിട്ട് ഇല്ല എന്നിട്ടും താൻ ഇന്ന് എല്ലാവർക്കും മുന്നിൽ കുറ്റക്കാരി ആണ്…. വെറും കുറ്റക്കാരി അല്ല….. നാട്ടുകാർ അവളെ വിളിച്ച പല പേരുകളും അവളുടെ ഉള്ളിൽ ആ നിമിഷം നിറഞ്ഞു….. * തേവിടിശി….. അഴിഞ്ഞാട്ടകാരി…… പിഴച്ചവൾ….. *…. തുടരും