ഇന്ത്യൻ പേസർമാർക്ക് മുന്നിൽ ബംഗ്ലാദേശ് തവിടുപൊടി; 150 റൺസിന് പുറത്ത്

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 150 റൺസിന് ബംഗ്ലാദേശ് പുറത്ത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുകുത്തുകയായിരുന്നു. പേസർമാരുടെ
 

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ 150 റൺസിന് ബംഗ്ലാദേശ് പുറത്ത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുകുത്തുകയായിരുന്നു. പേസർമാരുടെ പ്രകടനമാണ് ഇന്ത്യക്ക് ആദ്യ ദിനം തന്നെ മേൽക്കൈ നേടിക്കൊടുത്തത്

മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇഷാന്ത് ശർമയും ഉമേഷ് യാദവും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ രണ്ട് വിക്കറ്റെടുത്തു. 43 റൺസെടുത്ത മുഷ്ഫിഖർ റഹീമാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറർ

മൊമിനുൽ ഹഖ് 37 റൺസും ലിറ്റൺ ദാസ് 21 റൺസുമെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 6 റൺസെടുത്ത രോഹിത് ശർമയാണ് പുറത്തായത്. എട്ട് റൺസുമായി മായങ്ക് അഗർവാളും പൂജാരയുമാണ് ക്രീസിൽ