വീട് ബാങ്ക് ജപ്തി ചെയ്തു: വീടിന് മുകളിൽ കയറി വീട്ടമ്മ ആത്മഹത്യാ ഭീഷണി മുഴക്കുന്നു

ബാങ്കുകാർ വീട് ജപ്തി ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം പാറശ്ശാലയിൽ വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. അയിര സ്വദേശി സെൽവിയാണ് സ്വന്തം വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.
 

ബാങ്കുകാർ വീട് ജപ്തി ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം പാറശ്ശാലയിൽ വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. അയിര സ്വദേശി സെൽവിയാണ് സ്വന്തം വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇന്നലെ സെൽവിയുടെ വീട് ബാങ്ക് ഓഫ് ബറോഡ അധികൃതരെത്തി ജപ്തി ചെയ്തിരുന്നു.

വിജയ ബാങ്കിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് അഞ്ച് ലക്ഷം രൂപ സെൽവി ഭവന വായ്പ എടുത്തിരുന്നു. ഇതിന് ശേഷം ആറ് ലക്ഷം രൂപ തിരിച്ചടച്ചുവെന്നാണ് സെൽവി പറയുന്നത്. ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ലയിച്ചതിനെ തുടർന്ന് 12 ലക്ഷം രൂപ ഇനിയും തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് മുമ്പും അധികൃതർ ജപ്തിക്ക് ശ്രമിച്ചിരുന്നു.

മുമ്പ് ജപ്തി ചെയ്തപ്പോള്‍ പ്രദേശവാസികൾ ഇടപെട്ട് സെൽവിയെ അവിടെ തന്നെ താമസിക്കാൻ സഹായിക്കുകയായിരുന്നു. ഇന്നലെ വീണ്ടും ബാങ്കുകാരെത്തി വീട് ജപ്തി ചെയ്യുകയായിരുന്നു. സെൽവിയുടെ ഭർത്താവ് കുറച്ചുനാളുകൾക്ക് മുമ്പ് മരിച്ചിരുന്നു. മക്കൾ പഠനാവശ്യത്തിനായി മറ്റ് സ്ഥലങ്ങളിലാണുള്ളത്.