ഫ്രാങ്കോ മഠത്തിൽ വെച്ച് കടന്നുപിടിച്ചു, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തി; പരാതിയുമായി മറ്റൊരു കന്യാസ്ത്രീയും രംഗത്ത്

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീ. ബിഷപിനെതിരായ നിലവിലെ ബലാത്സംഗ കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് മൊഴി നൽകിയത്. മഠത്തിൽ വെച്ച് ബിഷപ് തന്നെ
 

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീ. ബിഷപിനെതിരായ നിലവിലെ ബലാത്സംഗ കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് മൊഴി നൽകിയത്. മഠത്തിൽ വെച്ച് ബിഷപ് തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് മൊഴി

കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിൽ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച സാക്ഷി മൊഴിയിലാണ് മറ്റൊരു ബലാത്സംഗ ആരോപണം കൂടിയുള്ളത്.

അതേസമയം ഗുരുതരമായ സാക്ഷിമൊഴിയുണ്ടായിട്ടും അതിൽ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. മിഷനറീസ് ഓഫ് ജീസസിൽ പ്രവർത്തിക്കുന്ന കന്യാസ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2017ൽ ഇവരെ കേരളത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത് ചോദിക്കാനെന്ന പോലെ കണ്ണൂരിലെത്തിയ ഫ്രാങ്കോ മഠത്തിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് മൊഴി

സഭാ കാര്യങ്ങൾ സംസാരിക്കാനെന്ന പേരിൽ ഫോൺ ചെയ്‌തെന്നും അശ്ലീല സംഭാഷണം നടത്തിയെന്നും വീഡിയോ കോൾ വഴി ബിഷപിന്റെ ശരീര ഭാഗങ്ങൾ കാണിക്കുകയും തന്റെ ശരീര ഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടതായും കന്യാസ്ത്രീ പറയുന്നു. തനിക്ക് അറപ്പും വെറുപ്പുമുണ്ടായിരുന്നുവെങ്കിലും പരാതിപ്പെടാനുള്ള ധൈര്യം മുമ്പുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു