കോലാഹലക്കാരുടെ ഉദ്ദേശ്യം മുതലെടുപ്പ് മാത്രം; പ്രതിപക്ഷത്തിനും സിപിഐക്കും മറുപടിയുമായി ദേശാഭിമാനി

അട്ടപ്പാടി മാവോയിസ്റ്റ് വേട്ട, കോഴിക്കോട്ടെ മാവോയിസ്റ്റ് അറസ്റ്റ് വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച പ്രതിപക്ഷത്തിനും സിപിഐക്കും മറുപടിയുമായി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ മുഖപ്രസംഗം. കോലാഹലക്കാരുടെ ഉദ്ദേശം
 

അട്ടപ്പാടി മാവോയിസ്റ്റ് വേട്ട, കോഴിക്കോട്ടെ മാവോയിസ്റ്റ് അറസ്റ്റ് വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച പ്രതിപക്ഷത്തിനും സിപിഐക്കും മറുപടിയുമായി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ മുഖപ്രസംഗം. കോലാഹലക്കാരുടെ ഉദ്ദേശം മുതലെടുപ്പ് മാത്രമാണെന്നും സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കാനുള്ള തീരുമാനം ആരെയാണ് സഹായിക്കുകയെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു

ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. മാവോയിസ്റ്റ് ഭീഷണി നിസാരവത്കരിക്കുകയാണ്. കേരളത്തിലെ പ്രതിപക്ഷ കക്ഷികൾ നിർഭാഗ്യവശാൽ ജനവിരുദ്ധ സമീപനവും കുറ്റകരമായ അനാസ്ഥയുമാണ് കാണിക്കുന്നതെന്നും പത്രം പറയുന്നു.

ലഘുലേഖ കണ്ടെത്തിയതിനും ആശയപ്രചാരണം നടത്തിയതിനും യുഎപിഎ ചുമത്തരുതെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുതരത്തിലുമുള്ള നീതിനിഷേധത്തിന് സർക്കാർ കൂട്ടുനിൽക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണെന്നും എഡിറ്റോറിയയിൽ പറയുന്നു.