ഔഫിന്റെ കൊലപാതകം: മുഖ്യപ്രതി മുസ്ലിം ലീഗ് പ്രവർത്തകൻ ഇർഷാദ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫെന്ന അബ്ദുൽറഹ്മാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുസ്ലിം ലീഗ് പ്രവർത്തകൻ ഇർഷാദ് കസ്റ്റഡിയിൽ. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലായിരുന്ന ഇർഷാദിനെ ഇന്നലെ
 

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫെന്ന അബ്ദുൽറഹ്മാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുസ്ലിം ലീഗ് പ്രവർത്തകൻ ഇർഷാദ് കസ്റ്റഡിയിൽ. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലായിരുന്ന ഇർഷാദിനെ ഇന്നലെ രാത്രിയോടെ കാഞ്ഞങ്ങാട് എത്തിച്ചു. ഇയാൾക്ക് കാര്യമായ പരുക്കൊന്നുമില്ല. ഔഫിനെ കുത്തിക്കൊന്ന ശേഷം ഇയാൾ ആശുപത്രിയിൽ പോയി അഡ്മിറ്റാകുകയായിരുന്നു

ഔഫിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്തുവന്നു. ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണം. ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതിവേഗം രക്തം വാർന്നതാണ് മരണത്തിന് കാരണമായത്.

ഇർഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നാല് പേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം