ഹാത്രാസ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗൽ റിപ്പോർട്ട്; യുപി പോലീസ് വാദം പൊളിയുന്നു

ഹാത്രാസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി മെഡിക്കോ ലീഗൽ റിപ്പോർട്ട്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പോലീസിന്റെ വാദം തള്ളുന്നതാണ് റിപ്പോർട്ട്. സെപ്റ്റംബർ 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പീഡന
 

ഹാത്രാസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി മെഡിക്കോ ലീഗൽ റിപ്പോർട്ട്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പോലീസിന്റെ വാദം തള്ളുന്നതാണ് റിപ്പോർട്ട്.

സെപ്റ്റംബർ 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പീഡന വിവരം പെൺകുട്ടി ഡോക്ടർമാരെ അറിയിക്കുന്നത് സെപ്റ്റംബർ 22നാണ്. പെൺകുട്ടി അബോധാവസ്ഥയിൽ ആയതിനാലാകാം ഇക്കാര്യം പുറത്തുപറയാൻ വൈകിയതെന്ന് ഡോക്ടർമാർ കരുതുന്നു.

സെപ്റ്റംബർ 22ന് നടത്തിയ പ്രാഥമിക പരിശോധനയിൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി വ്യക്തമായി. മെഡിക്കൽ എക്‌സാമിനർ ഫൈസ് അഹമ്മദാണ് കുട്ടിയെ പരിശോധിച്ചത്. പ്രതികൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചതിനാൽ ശരീരത്തിൽ ബീജത്തിന്റെ അംശം കണ്ടെത്താൻ സാധിക്കില്ല.

കൂട്ടബലാത്സംഗത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ പ്രതികൾ മുൻകരുതലുകൾ എടുക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.