ആരോഗ്യപ്രവര്‍ത്തകരുടെ ജോലി പോലീസ് എടുക്കേണ്ട; എതിര്‍പ്പുമായി സംഘടനകള്‍

കൊവിഡ് പ്രതിരോധത്തിന്റെ നിര്ണായക ചുമതലകള് പോലീസിന് നല്കിയതിനെതിരെ വിവിധ ആരോഗ്യ സംഘടനകല്. സമ്പര്ക്കപ്പട്ടിക തയ്യാറാക്കല് ഉള്പ്പെടെയുള്ള ജോലികളാണ് പോലീസിന് നല്കിയത്. ഇത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന്
 

കൊവിഡ് പ്രതിരോധത്തിന്റെ നിര്‍ണായക ചുമതലകള്‍ പോലീസിന് നല്‍കിയതിനെതിരെ വിവിധ ആരോഗ്യ സംഘടനകല്‍. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പെടെയുള്ള ജോലികളാണ് പോലീസിന് നല്‍കിയത്. ഇത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കെജിഎംഒ പറഞ്ഞു

ആരോഗ്യവിഷയത്തില്‍ പരിശീലനം നേടിയവരാണ് ഇത് ചെയ്യേണ്ടത്. ക്വാറന്റൈനിലുള്ള ആളുകളുടെ സ്ഥിതി പരിശോധിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും മാത്രമേ പോലീസിനെ ഏല്‍പ്പിക്കേണ്ടതുള്ളു. ആരോഗ്യപരമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യൂനിയനും ഐഎംഎയും എതിര്‍പ്പ് വ്യക്തമാക്കി രംഗത്തുവന്നു. നിര്‍ണായക ജോലികള്‍ പോലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാനാകില്ല. ആരോഗ്യപ്രവര്‍ത്തകരുടെ ജോലി അവര്‍ക്ക് തന്നെ തിരികെ ഏല്‍പ്പിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയും അറിയിച്ചു.