കഠിനംകുളം കൂട്ടബലാത്സംഗം: യുവതിയുടെ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കഠിനംകുളം കൂട്ടബലാത്സംഗ ശ്രമത്തിൽ അഞ്ച് പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവിനെയും നാല് സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആറാമനെ ചോദ്യം ചെയ്തുവരികയാണ്.
 

തിരുവനന്തപുരം കഠിനംകുളം കൂട്ടബലാത്സംഗ ശ്രമത്തിൽ അഞ്ച് പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവിനെയും നാല് സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആറാമനെ ചോദ്യം ചെയ്തുവരികയാണ്. ഗൂഢാലോചനയിൽ ഇയാൾക്കും പങ്കുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ്

ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. രണ്ട് മക്കളെയുൾപ്പെടെ യുവതിയെ പുതുക്കുറുച്ചിയിലുള്ള ബീച്ച് കാണാൻ കൊണ്ടുപോകുകയും ശേഷം ഇതിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

ഇവിടെ വെച്ച് യുവതിയെ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു. ഈ വീട്ടുടമയിൽ നിന്ന് ഭർത്താവ് പണം വാങ്ങുന്നത് താൻ കണ്ടുവെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മദ്യലഹരിയിൽ താൻ ഉറങ്ങുന്നതിനിടെ ഭർത്താവ് പുറത്തേക്ക് പോയി. ഈ സമയം ഒരാൾ തന്നെ വിളിച്ചെഴുന്നേൽപ്പിച്ച് ഭർത്താവിന് അപകടം പറ്റിയെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി. റോഡിലെത്തിയ ഉടനെ ഒരു ഓട്ടോറിക്ഷയിലേക്ക് തള്ളിക്കയറ്റുകയും മറ്റ് നാല് പേർ കൂടി വാഹനത്തിൽ കയറുകയും ചെയ്തു

ഓട്ടോയുമായി പത്തേക്കർ എന്ന വിജനമായ സ്ഥലത്ത് എത്തുകയും കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. തന്റെ കവിളിൽ കടിച്ചെന്നും തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇവിടെ നിന്ന് രക്ഷപ്പെട്ടോടിയ യുവതിയെ റോഡിലൂടെ കടന്നുപോയ രണ്ട് യുവാക്കളാണ് രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചതും പോലീസിനെ വിവരമറിയിച്ചതും.