മകനെ കൊന്ന വിവരം കൂസലില്ലാതെ വിവരിച്ച് ശരണ്യ; പിതാവ് കുഴഞ്ഞുവീണു, അസഭ്യവർഷവുമായി നാട്ടുകാർ

കണ്ണൂര് തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരൻ മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശരണ്യയെ വീട്ടിലും കടപ്പുറത്തും എത്തിച്ച് തെളിവെടുത്തു. കാമുകനൊന്നിച്ച് ജീവിക്കാനായാണ് കുട്ടിയെ കൊന്നതെന്ന് ശരണ്യ കഴിഞ്ഞ ദിവസം
 

കണ്ണൂര് തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരൻ മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശരണ്യയെ വീട്ടിലും കടപ്പുറത്തും എത്തിച്ച് തെളിവെടുത്തു. കാമുകനൊന്നിച്ച് ജീവിക്കാനായാണ് കുട്ടിയെ കൊന്നതെന്ന് ശരണ്യ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

വലിയ രോഷമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ശരണ്യക്ക് നേരെയുണ്ടായത്. കൊല്ലുമെന്ന് ആക്രോശിച്ച് സ്ത്രീകളടക്കമുള്ളവർ ശരണ്യക്ക് നേരെ പാഞ്ഞടുത്തു. ശരണ്യയെ കണ്ട് രോഷത്തോടെ പാഞ്ഞടുത്ത പിതാവ് വീടിനുള്ളിൽ കുഴഞ്ഞുവീണു. ബന്ധുക്കളും ശരണ്യയെ ആക്രമിക്കാനെത്തിയെങ്കിലും പോലീസ് ഇടപെട്ട് തടയുകയായിരുന്നു. പിന്നീടാണ് കടപ്പുറത്തേക്ക് കൊണ്ടുപോയത്.

കുട്ടിയെ കടലിൽ എറിഞ്ഞു കൊന്ന രീതി ശരണ്യ യാതൊരു കൂസലുമില്ലാതെ പോലീസിന് വിവരിച്ചു. നാട്ടുകാർ കൂടുതലായി സംഘടിച്ചു തുടങ്ങിയതോടെ അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് മടങ്ങുകയായിരുന്നു. ക്രൂരകൃത്യം നടത്തിയ മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ പിതാവ് വത്സരാജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മകൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാൽ അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.