ധർമരാജനെ പലതവണ വിളിച്ചിരുന്നതായി കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും മൊഴി നൽകി

കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരൻ ധർമരാജനെ തെരഞ്ഞെടുപ്പ് സമയത്ത് പലതവണ വിളിച്ചിരുന്നതായി കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും മൊഴി നൽകി. ബിജെപിയിലോ ആർ എസ് എസിലോ യാതൊരു
 

കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരൻ ധർമരാജനെ തെരഞ്ഞെടുപ്പ് സമയത്ത് പലതവണ വിളിച്ചിരുന്നതായി കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും മൊഴി നൽകി. ബിജെപിയിലോ ആർ എസ് എസിലോ യാതൊരു ചുമതലയുമില്ലാത്ത ധർമരാജനെ തെരഞ്ഞെടുപ്പ് ആവശ്യത്തിന് വിളിച്ചുവെന്നാണ് ഇരുവരും മൊഴി നൽകിയത്. ധർമരാജനും സംഘവുമാണ് തൃശ്ശൂരിൽ കുഴൽപ്പണം എത്തിച്ചിരുന്നത്

തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾക്കായി പലതവണ വിളിച്ചു. എന്നാൽ കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്ന് സുരേന്ദ്രന്റെ സെക്രട്ടറി ദിപിനും ഡ്രൈവർ ലിബീഷും മൊഴി നൽകി. ഇരുവരെയും രണ്ട് മണിക്കൂറോളം നേരമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. എന്നാൽ ഇവരുടെ മൊഴികളൊന്നും പോലീസ് മുഖവിലക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിജെപിക്കാരൊക്കെ ഒരേ രീതിയിലെ മൊഴിയാണ് നൽകുന്നത്. ഇതെല്ലാം നേരത്തെ തന്നെ പഠിച്ചുവെന്ന മൊഴിയാണെന്ന് വ്യക്തമാണ്