കൊല്ലത്ത് മകന്റെ മർദനത്തിൽ അമ്മ കൊല്ലപ്പെട്ട സംഭവം: ജീവനോടെ കുഴിച്ചുമൂടിയതെന്നും സംശയം

കൊല്ലത്ത് മകൻ കൊന്നു കുഴിച്ചുമൂടിയ അമ്മ ക്രൂര മർദനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിയാണ് 84കാരിയായ സാവിത്രിയമ്മ മരിച്ചത്. കഴുത്തുഞെരിച്ച് കൊന്നതോ അതോ മർദനത്തിൽ ബോധരഹിതയായ
 

കൊല്ലത്ത് മകൻ കൊന്നു കുഴിച്ചുമൂടിയ അമ്മ ക്രൂര മർദനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിയാണ് 84കാരിയായ സാവിത്രിയമ്മ മരിച്ചത്. കഴുത്തുഞെരിച്ച് കൊന്നതോ അതോ മർദനത്തിൽ ബോധരഹിതയായ സാവിത്രിയമ്മയെ മകൻ സുനിൽകുമാർ ജീവനോടെ കുഴിച്ചുമൂടിയതോ ആകാമെന്നാണ് മരണകാരണമായി പറയുന്നത്.

സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. തലക്ക് പുറകിൽ ക്ഷതമേറ്റിട്ടുണ്ട്. തല ഭിത്തിയിൽ അടിച്ചപ്പോഴുണ്ടായതാകാം ഈ മുറിവ്. റിമാൻഡിൽ കഴിയുന്ന സുനിൽ കുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പോലീസ് കോടതിയെ സമീപിക്കും. സുനിലിന്റെ കൂട്ടുപ്രതി കുട്ടനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.