വടി കൊണ്ട് മർദിക്കുമെന്ന് ചിലർ പറയുന്നു, എന്നാൽ എനിക്ക് അമ്മമാരുടെ സുരക്ഷാ കവചമുണ്ട്: നരേന്ദ്രമോദി

രാഹുൽ ഗാന്ധിയുടെ പരാമർശം വീണ്ടും ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ ആറ് മാസം കഴിഞ്ഞ് മോദിക്ക് പുറത്തിറങ്ങാനാകില്ലെന്നും യുവാക്കൾ വടി കൊണ്ട് അടിക്കുമെന്നുമായിരുന്നു രാഹുലിന്റെ
 

രാഹുൽ ഗാന്ധിയുടെ പരാമർശം വീണ്ടും ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ ആറ് മാസം കഴിഞ്ഞ് മോദിക്ക് പുറത്തിറങ്ങാനാകില്ലെന്നും യുവാക്കൾ വടി കൊണ്ട് അടിക്കുമെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ തനിക്ക് അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷാ കവചമുണ്ടെന്ന് മോദി പറയുന്നു

ചില നേതാക്കൾ എന്നെ വടി കൊണ്ട് മർദിക്കുന്ന കാര്യം പറയുന്നു. എന്നാൽ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷാ കവചം എനിക്ക് മേലുള്ളതിനാൽ എത്ര വടി കൊണ്ട് അടിച്ചാലും ഒന്നും സംഭവിക്കുകയില്ലെന്നായിരുന്നു മോദിയുടെ വാക്കുകൾ

അസമിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് ശേഷം ഇതാദ്യമായാണ് മോദി അസം സന്ദർശിക്കുന്നത്. നേരത്തെ രണ്ട് തവണ അദ്ദേഹം അസം സന്ദർശനം റദ്ദാക്കിയിരുന്നു