പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം സിബിഐക്ക്, സർക്കാർ അപ്പീൽ തള്ളി

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളിയാണ് കോടതിയുടെ നടപടി. ശരത് ലാൽ, കൃപേഷ് എന്നിവരെ വധിച്ച കേസിലാണ് അന്വേഷണം
 

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളിയാണ് കോടതിയുടെ നടപടി. ശരത് ലാൽ, കൃപേഷ് എന്നിവരെ വധിച്ച കേസിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്.

ഒമ്പത് മാസം മുമ്പ് വാദം പൂർത്തിയായ കേസിലാണ് വിധി പറഞ്ഞത്. വിധി പറയാൻ വൈകിയ സാഹചര്യത്തിൽ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ നവംബർ 16നാണ് സർക്കാർ അപ്പീലിൽ വാദം പൂർത്തിയായത്. കേസിൽ വിധി വരുന്നത് വരെ തുടർ നടപടി വേണ്ടെന്ന് കോടതി സിബിഐക്ക് നിർദേശം നൽകിയിരുന്നു. 2019 സെപ്റ്റംബർ 30നാണ് കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെടുന്നത്.