മരട് ഫ്‌ളാറ്റുടമകൾക്ക് സമയം നീട്ടി നൽകില്ല; വൈദ്യുതിയും ജലവിതരണവും ഇന്ന് വൈകുന്നേരം വിച്ഛേദിക്കും
മരടിലെ ഫ്ളാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകുന്നതിനുള്ള സമയപരിധി നീട്ടി നൽകേണ്ടതില്ലെന്ന് തീരുമാനം. ഒഴിയാനായി 15 ദിവസം കൂടി സമയപരിധി നീട്ടി നൽകണമെന്ന് ഫ്ളാറ്റ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുവദിക്കാനാകില്ലെന്ന
Oct 3, 2019, 10:30 IST
മരടിലെ ഫ്ളാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകുന്നതിനുള്ള സമയപരിധി നീട്ടി നൽകേണ്ടതില്ലെന്ന് തീരുമാനം. ഒഴിയാനായി 15 ദിവസം കൂടി സമയപരിധി നീട്ടി നൽകണമെന്ന് ഫ്ളാറ്റ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് നഗരസഭ. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലുമായുള്ളത് 326 അപ്പാർട്ട്‌മെന്റുകളാണ്. ഇതിൽ 103 താമസക്കാർ മാത്രമാണ് നിലവിൽ ഒഴിഞ്ഞത്.
സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പ്രകാരം കാലാവധി നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭയുടെ നിലപാട്. ഒഴിയാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഒഴിഞ്ഞു പോകുന്നതിനുള്ള കാലാവധി അവസാനിച്ചതോടെ വൈദ്യുതിയും ജലവിതരണവും ഇന്ന് വൈകുന്നേരം വിച്ഛേദിക്കും