ശിവശങ്കർ തുടർച്ചയായി നുണ പറയുന്നുവെന്ന് കസ്റ്റംസ്; വിദേശബന്ധവും അന്വേഷിക്കണം

എം ശിവശങ്കർ ചോദ്യങ്ങൾക്ക് തുടർച്ചയായി നുണ പറയുകയാണെന്ന് കസ്റ്റംസ്. ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിലാണ് കസ്റ്റംസിന്റെ ഗുരുതര ആരോപണങ്ങൾ. ശിവശങ്കർ സത്യം പറയുന്നില്ല. ശിവശങ്കറിന്റെ വിദേശ ബന്ധങ്ങളെ കുറിച്ച്
 

എം ശിവശങ്കർ ചോദ്യങ്ങൾക്ക് തുടർച്ചയായി നുണ പറയുകയാണെന്ന് കസ്റ്റംസ്. ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിലാണ് കസ്റ്റംസിന്റെ ഗുരുതര ആരോപണങ്ങൾ. ശിവശങ്കർ സത്യം പറയുന്നില്ല. ശിവശങ്കറിന്റെ വിദേശ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു

ഒരു ഫോൺ ഉള്ളുവെന്നാണ് ശിവശങ്കർ മൊഴി നൽകിയത്. എന്നാൽ ശിവശങ്കറിന്റെ രണ്ട് ഫോണുകൾ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്. കള്ളക്കടത്ത് കേസിൽ ശിവശങ്കറെ നേരത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണ്. എന്നാൽ ഭാര്യ ഡോക്ടറായ ആശുപത്രിയിൽ അസുഖം അഭിനയിച്ച് പ്രവേശിക്കുകയായിരുന്നുവെന്നും കസ്റ്റംസ് ആരോപിച്ചു

കസ്റ്റംസ് കേസിൽ സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യ മൊഴിയെടുക്കുന്നത് തുടരുകയാണ്. പ്രതികളുടെ അഭ്യർഥനയെ തുടർന്നാണിത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെതിരെ കൂടുതൽ വാദങ്ങൾ കസ്റ്റംസ് ഉന്നയിക്കുന്നത്.

പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ നിരവധി തപണ പ്രതികളുടെ കൂടെ വിദേശത്ത് പോയിട്ടുണ്ട്. അതിനാൽ വിദേശബന്ധം അന്വേഷിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.