ഭരണകൂട മാറ്റമോ? ഇറാന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള റിസ പഹ്‍ലവിയുടെ നീക്കങ്ങൾക്ക് തിരിച്ചടി
ടെഹ്‌റാൻ/വാഷിംഗ്ടൺ: 1979-ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട ഇറാന്റെ അവസാനത്തെ ഷാ ഭരണാധികാരിയുടെ മകനായ റിസ പഹ്‍ലവി, രാജ്യത്ത് നിലവിലെ ഭരണകൂടത്തിനെതിരെ ജനങ്ങളെ അണിനിരത്താനും നേതൃത്വം ഏറ്റെടുക്കാനും നടത്തുന്ന ശ്രമങ്ങൾ തിരിച്ചടി നേരിടുന്നതായി റിപ്പോർട്ടുകൾ.
അമേരിക്കയിൽ നാടുകടത്തപ്പെട്ട് കഴിയുന്ന റിസ പഹ്‍ലവി, ഇസ്ലാമിക ഭരണകൂടത്തിന് അന്ത്യം കുറിക്കണമെന്നും ഇറാനിലെ ജനങ്ങൾക്ക് ഇതൊരു അവസരമാണെന്നും നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നേതൃശേഷിയെച്ചൊല്ലിയും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകളെച്ചൊല്ലിയും പ്രതിപക്ഷ വിഭാഗങ്ങൾക്കിടയിൽ ചോദ്യങ്ങളും സംശയങ്ങളും ഉയരുകയാണ്.
ഇറാനിൽ ഭരണകൂട മാറ്റത്തിന് (Regime Change) പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ പഹ്‍ലവി പരിശ്രമിക്കുന്നുണ്ടെങ്കിലും, പ്രതിപക്ഷത്തെ ഒരുമിപ്പിച്ചു നിർത്തുന്നതിൽ പരാജയപ്പെടുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.