ഫ്രാൻസിൽ വീണ്ടും ആക്രമണം; പുരോഹിതന് ഗുരുതരമായി പരുക്കേറ്റു

ഫ്രാൻസിലെ ലിയോണിൽ അക്രമിയുടെ വെടിയേറ്റ് പുരോഹിതന് ഗുരുതരമായി പരിക്കേറ്റു. വെടിവച്ചശേഷം രക്ഷപ്പെട്ട അക്രമിയെ പിന്നീട് പിടികൂടി. വെടിയേറ്റ പുരോഹിതന്റെയോ അക്രമിയുടെയോ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. ഗ്രീക്കുകാരനായ വൈദികനാണ്
 

ഫ്രാൻസിലെ ലിയോണിൽ അക്രമിയുടെ വെടിയേറ്റ് പുരോഹിതന് ഗുരുതരമായി പരിക്കേറ്റു. വെടിവച്ചശേഷം രക്ഷപ്പെട്ട അക്രമിയെ പിന്നീട് പിടികൂടി. വെടിയേറ്റ പുരോഹിതന്റെയോ അക്രമിയുടെയോ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. ഗ്രീക്കുകാരനായ വൈദികനാണ് വെടിയേറ്റത്.

പളളി അടയ്ക്കുന്നതിനിടെ വൈകുന്നേരം നാലുമണിയോടെയാണ് വെടിവയ്പ്പുണ്ടായത്. അടിവയറ്റിലാണ് വെടിയേറ്റത്. രണ്ടുതവണ വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണമുണ്ടായ ഉടൻ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അക്രമി പിടിയിലായത്. പുരോഹിതനെ ഇയാൾ ആക്രമിച്ചത് എന്തിനാണെന്ന് വ്യക്തമല്ല.

രണ്ട് ദിവസം മുമ്പുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും ആക്രമണം. നീസ് നഗരത്തിൽ നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.