ഐസ്ക്രീമിലും കൊറോണ വൈറസ്; 1800ലധികം ബോക്സ് വിറ്റഴിച്ചു; ഞെട്ടൽ

ലോകത്തെ തന്നെ ഞെട്ടിച്ച കൊറോണ വാക്സിന്റെ പ്രാരംഭ കേന്ദ്രം ചൈനയിലെ വുഹാൻ ആണ്. വുഹാനിൽ നിന്നും ചൈനയിലേക്കും ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കും കൊവിഡ് പടരുകയായിരുന്നു. ഇന്ത്യ
 

ലോകത്തെ തന്നെ ഞെട്ടിച്ച കൊറോണ വാക്സിന്റെ പ്രാരംഭ കേന്ദ്രം ചൈനയിലെ വുഹാൻ ആണ്. വുഹാനിൽ നിന്നും ചൈനയിലേക്കും ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കും കൊവിഡ് പടരുകയായിരുന്നു. ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങൾ പ്രതിസന്ധിയുടെ ഏഴ് മാസങ്ങൾക്ക് ശേഷം വാക്സിൻ കണ്ടെത്തിയിരിക്കുകയാണ്. ഈ ശുഭ വാർത്തയ്ക്കിടയിൽ ചൈനയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ട് വീണ്ടും ആശങ്കയുണ്ടാക്കുന്നത്.

ചൈനയിലെ ഐസ്ക്രീമുകളിലും കൊറോണയെന്ന് റിപ്പോർട്ട്. ഐസ്ക്രീമിൽ കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസ്ക്രീം വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ചൈനീസ് സർക്കാർ. ചൈനയിലെ ടിയാൻജിൻ ഭാഗത്തെ 3 ഐസ്ക്രീം സാമ്പിളുകൾ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയത്. ചൈനയിൽ കൊവിഡ് വീണ്ടും പടർന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് രാജ്യം.

നോർത്തേൺ ടിയാൻജിൻ മുനിസിപ്പാലിറ്റിയിലെ ദാഖിയയുടേയോ ഫുഡ് കമ്പനിയിൽ നിർമ്മിച്ച ഐസ് ക്രീമിലാണ് കൊവിഡ് കണ്ടെത്തിയത്. ഏകദേശം 4,836 ബോക്സ് ഐസ്ക്രീം ആണ് കമ്പനി തയ്യാറാക്കിയതെന്നും കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയതോടെ ഇതിൽ 2,089 ബോക്‌സുകൾ സീൽ ചെയ്യാൻ സാധിച്ചു എന്നും ചൈന ഡെയിലി റിപ്പോർട്ട് ചെയ്യുന്നു.

1,812-ഓളം ബോക്‌സ് ഐസ്ക്രീമുകൾ ടിയാൻജിൻ പ്രവിശ്യയിൽ വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ പ്രാദേശിക വിപണിയിൽ വിറ്റ 65 ബോക്‌സ് ഐസ്ക്രീം എവിടെ എന്നറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ ഐസ് ക്രീം വാങ്ങിക്കഴിച്ചു തദ്ദേശീയർ ഉടൻ കാര്യം അധികാരികളെ അറിയിക്കണമെന്നും ക്വാറന്റൈനിൽ പോകണം എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.