ജാംകരൺ പള്ളിയുടെ മുകളിൽ ചുവന്ന കൊടി ഉയർന്നു; യുദ്ധ സൂചന നൽകി ഇറാൻ

സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്കൻ സൈന്യം വധിച്ചതിന് പിന്നാലെ തിരിച്ചടിക്കൊരുങ്ങി ഇറാൻ. വലിയ യുദ്ധം വരുന്നതിന്റെ സൂചനയായി ടെഹ്റാനിലെ ജാംകരൺ മുസ്ലീം പള്ളിയുടെ താഴികക്കുടത്തിന് മുകളിൽ
 

സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്കൻ സൈന്യം വധിച്ചതിന് പിന്നാലെ തിരിച്ചടിക്കൊരുങ്ങി ഇറാൻ. വലിയ യുദ്ധം വരുന്നതിന്റെ സൂചനയായി ടെഹ്‌റാനിലെ ജാംകരൺ മുസ്ലീം പള്ളിയുടെ താഴികക്കുടത്തിന് മുകളിൽ ചുവന്ന കൊടി ഉയർന്നു. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു.

യുദ്ധം വരുന്നതിന്റെ സൂചനയായാണ് ജാംകരൺ പള്ളിക്ക് മുകളിൽ ചുവന്ന കൊടി ഉയർത്തുക. പശ്ചിമേഷ്യയിലെ സാഹചര്യം സംഘർഷത്തിലേക്ക് നീങ്ങുകയാണെന്ന സൂചന ഇതോടെ വർധിച്ചു.

നേരത്തെ ഇറാഖിൽ അമേരിക്കൻ സൈനികരുടെ താവളത്തിന് നേർക്ക് ആക്രമണം നടന്നിരുന്നു. ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ബാഗ്ദാദിലെ യു എസ് എംബസി പരിസരത്തും തലസ്ഥലത്തിന് 80 കിലോമീറ്റർ അകലെയുള്ള ബലദ് എയർ ക്യാമ്പിനും നേരെയാണ് ആക്രമണം നടന്നത്. റഷ്യൻ നിർമിത റോക്കറ്റുകളാണ് എയർ ബേസിൽ പതിച്ചതെന്ന് യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തിട്ടില്ല. എന്നാൽ ഇറാൻ അനുകൂല മിലിട്ടൻസാണ് തിരിച്ചടി നടത്തിയതെന്ന് കരുതുന്നു