പവിത്ര: ഭാഗം 19

പവിത്ര: ഭാഗം 19

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

സാധാരണ വരാറുള്ള സമയമായിട്ടും മാധവിനെ കാണാതായപ്പോൾ പവിത്രക്ക് ടെൻഷൻ ആയി.
തന്റെ വീട്ടിൽ ഇത്രയും പ്രശ്നങ്ങൾ ഒക്കെ നടന്നിട്ടും അവൻ ഒരിക്കൽ പോലും ഒന്ന് കാണാനോ ആശ്വസിപ്പിക്കാനോ ശ്രമിച്ചിട്ടില്ല…

അച്ഛനെ കുറിച്ചുള്ള വിവരങ്ങളൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ ഈ ബന്ധം വേണ്ടായെന്ന് മാധവേട്ടന് തോന്നി കാണുമോ… !

” പവി ”
മാധവിന്റെ വിളി കേട്ടപ്പോൾ താൻ ചിന്തിച്ചു കൂട്ടിയതൊക്കെ വെറുതെയാണെന്നും മാധവ് തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെന്നും അവൾ ആശ്വസിച്ചു.

” ഇത്രയും താമസിച്ചപ്പോൾ മാധവേട്ടൻ വരില്ലെന്നാണ് ഞാൻ കരുതിയത് ”

” എന്റെ പവി വിളിച്ചാൽ ഞാൻ വരാതെ ഇരിക്കോ ”
പവിത്രയുടെ അരികിലായി മാധവ് ഇരുന്നു.

” അറിഞ്ഞില്ലേ ഇവിടുത്തെ വിശേഷങ്ങളൊക്കെ ”

” മ്മ് അറിഞ്ഞു….
അതൊക്കെ വിട്ടു കളഞ്ഞേക്ക് പവി…
എല്ലാം വിധിയാണെന്ന് അങ്ങ് കരുതിയാൽ മതി…”

” വിധിയോ… !!
പവിത്ര പുച്ഛത്തോടെ മുഖം കോട്ടി.

” ഇതുപോലെ ഓരോ ചെറ്റത്തരം കാണിച്ചു കൂട്ടിയിട്ട് അതിനെ വിധി എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കരുത്….
മാധവേട്ടന് അറിയോ ഞാൻ വരാൻ അല്പം താമസിച്ചിരുന്നെങ്കിൽ എന്റെ അമ്മയെ അയാൾ കൊന്നു കളഞ്ഞേനെ… അത് ഓർക്കാൻ പോലും വയ്യ ”
എത്രയൊക്കെ ശ്രമിച്ചിട്ടും അത് പറയുമ്പോൾ അവൾ വിതുമ്പി പോയി. മാധവ് അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. അവന്റെ തോളിലേക്ക് പവിത്ര തല ചായ്ച്ചിരുന്നു.

” ഇത്രയും നല്ലൊരു കുടുബം ഉണ്ടായിട്ടും അച്ഛന് മറ്റൊരു സ്ത്രീയുടെ അടുത്ത് സുഖം തേടി പോകാൻ എങ്ങനെ മനസ്സ് വന്നു… എത്രയൊക്കെ എന്നെ ആട്ടി അകറ്റിയിരുന്നെങ്കിലും ആ മനുഷ്യനോട് എനിക്ക് സ്നേഹവും ബഹുമാനവും മാത്രേ ഉണ്ടായിരുന്നുള്ളു… പക്ഷേ ഇപ്പോൾ വെറുപ്പ് മാത്രേയുള്ളു…. കൊല്ലാനുള്ള വെറുപ്പ് ”
കിതച്ചു കൊണ്ട് അവൾ പറഞ്ഞു നിർത്തി.

” എനിക്ക് മനസ്സിലാകുന്നുണ്ട് മോളേ നിന്റെ വിഷമം… എന്തായാലും അയാളെ ഒഴിവാക്കിയില്ലേ അതുമതി.
അതൊക്കെ തല്ക്കാലം നമ്മുക്ക് മറക്കാം.. നിനക്ക് അത്യാവശ്യമായിട്ട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് ഇതാണോ ”

” ഇത്രയൊക്കെ ഞാൻ തകർന്നിരിക്കുന്ന സമയത്ത് മാധവേട്ടൻ എവിടായിരുന്നു…. എന്നെ കാണാനോ സംസാരിക്കാനോ ഒന്നും വന്നില്ലല്ലോ ഏട്ടൻ…. അച്ഛനെ കുറിച്ച് അറിഞ്ഞപ്പോൾ ഈ ബന്ധം നാണക്കേടായി തോന്നിയോ ”

മാധവിൽ നിന്നും അകന്നു മാറി കൊണ്ട് പവിത്ര ചോദിച്ചു. അതിന് മറുപടിയായി അവൻ അവളെ വലിച്ചു അടുത്തേക്ക് ഇരുത്തി.

” എന്റെ പവി നീ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story