അറിയാതെ ഒന്നും പറയാതെ – ഭാഗം 4
നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ
ഹരിയേട്ടനെ കൊണ്ട് ശ്രീയേട്ടന്റെ അരികിൽ വിട്ടിട്ടു തിരിച്ചു പോരുവായിരുന്നു.
സ്കൂളിന്റെ മുന്നിൽ എത്തിയപ്പോ ആരും ഇല്ലാതെ ഒറ്റക്ക് സ്കൂൾ ഗേറ്റിൽ പിടിച്ചൊരു പെണ്കുട്ടി .
കണ്ണു മിഴിഞ്ഞു പോയി.
അവളുടെ സൗന്ദര്യത്തിൽ.
മുന്നോട്ട് പോയി ബൈക്കു വട്ടം ചുറ്റി വീണ്ടും തിരിച്ചുവന്നു.
എതിരെയുള്ള പെട്ടിക്കടയുടെ മുന്നിൽ വണ്ടി വെച്ചു വൈറ്റിങ്റൂമിൽ കേറി മറഞ്ഞുനിന്നു നോക്കി.
ഹോ…ഹൃദയമിങ്ങനെ നുരഞ്ഞു പൊന്തി. ആദ്യം തോന്നിയത് വല്ലാത്ത വിശപ്പായിരുന്നു… പിന്നെ ദാഹം…പിന്നെ ഉഷ്ണം…നിക്കാനും ഇരിക്കാനും വയ്യ…
അവളെ നോക്കുമ്പോ നോക്കുമ്പോ കൈ വിയർക്കുന്നു… കാല്കഴക്കുന്നു…
കൈ നിറയെ നീലകാക്കപ്പൂവും പിടിച്ചു സ്കൂൾബാഗും തോളിലിട്ട് നിക്കുന്നു.
ഇവൾ ആരാ…? പേരെന്താ….? എവിടുന്നു വരുന്നു..?
അവളെത്തന്നെ നോക്കി ചുറ്റുപാടും വിസ്മരിച്ചു അങ്ങനെ നിക്കുമ്പോഴാണ് അവളുടെ മുന്നിലേക്ക് അവർ വന്നത്….ബൈക്കിൽ ഹരിയേട്ടനും കൂടെ ശ്രീയേട്ടനും …
അവളുടെ അരുകിൽ നിർത്തി എന്തൊക്കയോ പറയുന്നുമുണ്ട്…
അവൾ ചിരിക്കുന്നു…ഹോ….തന്റെ ഹൃദയം അപ്പൂപ്പന്താടി പോലെ ….
അവർ യാത്രപറഞ്ഞുപോയി…
ഓടിച്ചെന്നു അവളെ കെട്ടിപ്പിടിക്കാൻ കൈ തരിച്ചു…..
ബൈക്കിൽ പറന്നുചെന്ന് അവളെ തട്ടിക്കൊണ്ട് പോയാലോ എന്നുവരെ ആലോചിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ചേച്ചിമാരെന്ന് തോന്നിക്കുന്ന രണ്ടു പേര് വന്നു അവളെ കൂട്ടിപ്പോയി.
അവൾ പോയിക്കഴിഞ്ഞിട്ടും തനിക്കു അവിടുന്ന് അനങ്ങാൻ കഴിഞ്ഞില്ല.
എത്രനേരം താനാ വെയ്റ്റിംഗ് റൂമിൽ ഇരുന്നെന്നു ഒരു നിശ്ചയവുമില്ല.
താനവളെ പ്രണയിക്കാൻ തുടങ്ങിയിരുന്നു.
തിരിക വീട്ടിലെത്തിയപ്പോ സന്ധ്യ കഴിഞ്ഞിരുന്നു. ഹരിയേട്ടൻ വന്നിട്ടുണ്ട്. അടുത്തുചെന്ന് ഒന്ന് ശ്രമിച്ചാലോ….
പയ്യെ ഹരിയേട്ടന്റെ അരികെ ചെന്നു.
” അരവിന്ദാ…എവിടാരുന്നു…നീയ്..”
“അതു…എട്ടാ….ഒന്നു പുറത്തു…..”
“പുറത്തോ…ആരുടെ പുറത്തു….”ഹരി ഗൗരവത്തിൽ അവനെ നോക്കി.
‘അതു…നിങ്ങടെ…ദേ.. എന്നെക്കൊണ്ട് പറയിക്കണ്ട…അയ്യട..ഒന്നുമറിയാത്തൊരു പവിത്രൻ…കണ്ണടച്ചു പാലുകുടിച്ചാ ആരും അറിയില്ല്യാന്നാ വിചാരം…ശെരിയാക്കി തരാട്ടോ…..’തൂണിൽ പിടിച്ചു മച്ചിൽ നോക്കി മനസിൽ പറഞ്ഞു അരവിന്ദൻ.
“നീയെന്തിനാ ഹരി ഏതുനേരോം അവനെയിങ്ങനെ വഴക്കു പറയുന്നേ…ങേ….” വലിയമ്മ അവനെ ശാസിച്ചു.
” ഇല്ല്യാ…. ഞാനൊന്നും പയണില്ല്യേ…ആ ഇളയമ്മേടെ കാര്യറിയാല്ലോ…രണ്ടാൾക്കും ല്ല്യേ…ചുറ്റിത്തിരിഞ്ഞു നടക്കാണ്ട് വല്ലതും ഇരുന്നു പടിച്ചൂടെ ഇവന്…പി എസ് സി യുടെ ഒരു റാങ്ക് ലിസ്റ്റിൽ കേറണച്ചാ ന്താ പാടെന്ന് വല്ലോ അറിയ്യോ അമ്മക്ക്…”
“ഇല്ല്യാ…നിക്കൊന്നും അറിയില്ല്യാ…”
“ന്നാ ചിലക്കാണ്ട് ഒരിടത്തിരുന്നോളൂ അമ്മ ട്ടോ…”
ഹരി ദേഷ്യത്തിൽ എണീറ്റുപോയി.
ഭക്ഷണം കഴിച്ചു അരവിന്ദൻ വീണ്ടും ഹരിയുടെ അടുത്തു ചെന്നു.
കാലുപിടിച്ചിട്ടാണേലും… അറിയണം
വല്ലതും…..അവളെക്കുറിച്ചു…ന്തേലും അറിയാൻ…ഈയൊരു മാർഗമേ തൽക്കാലം ഉള്ളു.
ഹരി കിടന്നു കഴിഞ്ഞിരുന്നു.
ചെന്നു അരികത്തു കേറിയങ് കിടന്നു. വയറിലൂടെ കൈചുറ്റി കാലെടുത്തു ഹരിയുടെ മേലേ വച്ചു .
ഹരി കണ്ണു പാതിതുറന്നു നോക്കി അരവിന്ദന്റെ കിടപ്പുകണ്ടു ചുണ്ടിൽ ചിരിയൂറി.
“ന്താടാ…നിനക്ക് വിഷമായോ…ഏട്ടൻ വഴക്കു പറഞ്ഞതു…”
“ഇല്ലെട്ടാ…നിക്ക് ന്തു വിഷമം..ന്റെ എട്ടനല്ലേ…” നല്ലോണം സുഖിപ്പിച്ചേക്കാം…അല്ലെങ്കിൽ ഒന്നും പറഞ്ഞില്ലെങ്കിലോ അവനോർത്തു
“മ്മ് …ന്നാ ഉറങ്ങിക്കോട്ടോ…”അയാൾ അവന്റെ കയ്യിന്മേൽ വിരലോടിച്ചു.
അയാൾ പാതി ഉറക്കത്തിലായി.
“ഏട്ടാ….ഏട്ടോ…”
“മ്മ്..”
“ഏട്ടാ…ആരാരുന്നു… ഏട്ടാ ആ പെണ്കുട്ടി..”
അവൻ മെല്ലെ ചോദിച്ചു.
“ഏതു…ആ…അതു..ചാരു ആടാ..”അയാള് ഉറക്കത്തിൽ പിറുപിറുത്തു.
“അതല്ല ഏട്ടാ…മറ്റേത്….”
“അതു സ്വപ്ന….”അയാൾ ആർധബോധത്തിൽ പിന്നെയുംപറഞ്ഞു…
“ഒന്നുകൂടിയുണ്ടല്ലോ..