നിനക്കായ്‌ : ഭാഗം 8

നിനക്കായ്‌ : ഭാഗം 8

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” ആരാടീ? ”

അവളുടെ കയ്യിൽ പിടിച്ചു വലിച്ച് തന്നോട് ചേർത്തുകൊണ്ട് അവൻ ചോദിച്ചു.

” അയ്യോ ദേ അമ്മ ”

പെട്ടന്നുള്ള അവളുടെ നിലവിളികേട്ട് ഞെട്ടിപ്പോയ അജിത്തിന്റെ കൈകൾ അയഞ്ഞു.

” പോടാ തെമ്മാടി നിന്നെ തന്നെയാ വിളിച്ചേ ”

അവന്റെ കൈ വിട്ട് താഴേക്കോടുന്നതിനിടയിൽ പൊട്ടിച്ചിരിച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

” നിന്നെ എന്റെ കയ്യിൽ കിട്ടുമെടി കുരുട്ടടക്കേ ”

” ഓഹ് കിട്ടും കിട്ടും ഇനി നിന്ന് താളം ചവിട്ടി അമ്മേടേന്ന് വല്ലതും വാങ്ങാതെ പോയി ഒരുങ്ങാൻ നോക്ക്. അമ്പലത്തിൽ പോകേണ്ടതാ ”
തന്നെ നോക്കി മീശ പിരിച്ച് ചിരിക്കുന്ന അവനെ നോക്കി പറഞ്ഞുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. അവളുടെ ആ പോക്ക് നോക്കി അൽപ്പസമയം കൂടി നിന്നിട്ട് അവൻ മുറിയിലേക്ക് നടന്നു. കുളി കഴിഞ്ഞ് വന്ന് അലമാര തുറക്കുമ്പോൾ തേച്ചുമടക്കി വച്ച ഒരു ജോഡി മുണ്ടും ഷർട്ടും ഇരുന്നിരുന്നു.

” ഇതിപ്പോ എവിടുന്ന് വന്നു ? ”

അതെടുത്തുകൊണ്ട് സ്വയം ചോദിച്ചുകൊണ്ട് നിൽക്കുമ്പോൾ പെട്ടന്ന് ബെഡിൽ കിടന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഡിസ്പ്ലേയിൽ അഭിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു.

” ഇവളീ നേരത്ത് ഇതെന്തിനാ വിളിക്കുന്നെ ? ”

ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അവൻ ഫോൺ എടുത്ത് ചെവിയിൽ ചേർത്തു.

” എന്തേഡീ ? ”

” അതേ…. കുളിച്ചോ ? ”

” ഇല്ലെങ്കിൽ നീ കുളിപ്പിച്ച് തരുമോ ? ”

അവളെ വെറുതെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ ചിരിയടക്കിപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചു.

” ഞാൻ പോത്തിനെ കുളിപ്പിക്കാറില്ല ” അഭിരാമി.

” പിന്നെ മാഡം എന്തിനാണാവോ ഇപ്പൊ ഇങ്ങോട്ട് വിളിച്ചത് ? ”

തലയിലെ വെള്ളം തോർത്തുകൊണ്ട് ഒപ്പിക്കോണ്ട് അവൻ ചോദിച്ചു.

” അലമാരയിൽ മുണ്ട് തേച്ച് വച്ചിട്ടുണ്ട് ”

” ഓഹോ നീയും തേപ്പ്കാരിയായിരുന്നോ ? ”

” അയ്യോ കാമെഡിയായിരുന്നോ ? ”

” അല്ലേടി കോമഡിയായിരുന്നു ”

ദേഷ്യം പിടിച്ചുള്ള അവളുടെ ചോദ്യം കേട്ട് ചിരിയടക്കിപ്പിടിച്ച്‌ അജിത്ത് പറഞ്ഞു.

” ഓഹ് ഞഞ്ഞായിട്ടുണ്ട്. കൂടുതൽ കോമഡിയടിക്കാതെ അതെടുത്തുടുത്തോണ്ട് വാ ”

അവളത് പറയുമ്പോൾ അതിലേക്ക് നോക്കി നിന്നിരുന്ന അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

” ഓഹ് പിന്നേ നീ പറയുന്നത് ഉടുക്കാൻ പോവല്ലേ ഞാൻ ഒന്ന് പോടീ ഉണ്ടക്കണ്ണി ”

മറുവാശത്തുനിന്നും മറുപടിയൊന്നുമില്ലാതെ ഫോൺ കട്ടായി.

” ദൈവമേ … ചുമ്മാ ഒന്നിളക്കാൻ പറഞ്ഞതാ പെണ്ണ് പിണങ്ങിപ്പോയോ. ഇവളുടെ കൂടെ ഈ ജീവിതം ജീവിച്ചുതീർക്കാൻ ഞാൻ കുറേ പാടുപെടും. ”

ചിരിയോടെ പറഞ്ഞുകൊണ്ട് അവൻ റെഡിയാകാൻ തുടങ്ങി. കടുംനീല നിറത്തിലൊരു ഷർട്ടും അതിന് മാച്ചിങ് ആയിട്ടുള്ള മുണ്ടുമായിരുന്നു അവൾ എടുത്തുവച്ചിരുന്നത്.

” അല്ല എങ്ങോട്ടാ യുവ കോമളൻ ഇത്രക്കൊരുങ്ങി ? ”

ഒരുങ്ങി താഴേക്ക് വരുമ്പോൾ താഴെ ഹാളിലിരുന്ന അനുവിന്റെ ചോദ്യം കേട്ട് അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു.

” ഞായറാഴ്ച അല്ലേടി വല്ല കിളികളെയും കണ്ടാലോ ”

ഷർട്ടിന്റെ കൈകൾ മടക്കി വച്ചുകൊണ്ട് ചിരിയോടെ അവളെ നോക്കി അജിത്ത് പറഞ്ഞു.

” ഉവ്വാ പഷ്ട് മോന്ത തന്നെ ”

വാ പൊത്തിചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

” എന്തെടി നിനക്കൊരു പുഞ്ഞം? ”

അവളെ നോക്കി പുരികം വളച്ച് അവൻ ചോദിച്ചു.

” ഇതെന്താ ഇങ്ങനെ എന്തോ ചീഞ്ഞുനാറുന്നുണ്ടല്ലോ ”

പെട്ടന്ന് സ്റ്റെയർകേസിന് മുകളിലേക്കും അവനെയും മാറി മാറി നോക്കി കണ്ണ് മിഴിച്ചുകൊണ്ട് അനു ചോദിച്ചു. അത് കേട്ട് അജിത്തും തിരിഞ്ഞു നോക്കി. സ്റ്റെയർകേസിറങ്ങി വരികയായിരുന്ന അഭിരാമിയിൽ അവന്റെ മിഴികൾ തറഞ്ഞ് നിന്നു.

അവന്റെ വേഷത്തിന് ചേരുന്ന കളറിൽ ഒരു ദാവണിയായിരുന്നു അവളുടെ വേഷം.
കുളി പിന്നൽ കെട്ടിയ മുടിയിൽ കുറേ മാറിലേക്കും വീണുകിടന്നിരുന്നു. കൈകളിൽ നിറയെ നീല നിറത്തിലുള്ള വളകളും കഴുത്തിൽ എപ്പോഴുമിടാറുള്ള സ്വർണമാലയ്ക്കൊപ്പം ഒരു കുഞ്ഞ് മുത്തുമാലയും അവൾ ധരിച്ചിരുന്നു.

” അതേ ജേഷ്ടാ ഇങ്ങനെ കണ്ണുന്തിയാൽ കൃഷ്ണമണി താഴെപ്പോകും ”

അഭിരാമിയെത്തന്നെ നോക്കി നിന്ന അജിത്തിനെ തട്ടിവിളിച്ച് ശബ്ദം താഴ്ത്തി അനു പറഞ്ഞു.

” ഒന്ന് പോടീ… ഞാനവളെയൊന്നുമല്ല നോക്കിയേ ”

പെട്ടന്ന് അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ച് മുഖത്തെ ചമ്മല് മറക്കാൻ പാടുപെട്ടുകൊണ്ട് അവൻ പറഞ്ഞു.

” മ്മ്മ് മ്മ്മ് ആ ആക്രാന്തം പിടിച്ചുള്ള നോട്ടം കണ്ടപ്പഴേ തോന്നി അഭിചേച്ചിയെ അല്ല നോക്കിയതെന്ന് ”
അവൾ ചിരിയടക്കി വീണ്ടും പറഞ്ഞു.

” മ്മ്മ് ?? ”

താഴേക്കിറങ്ങി വന്ന അഭിരാമി അനുവിന്റെ ചിരികണ്ട് അജിത്തിനെ നോക്കി പുരികമുയർത്തി ചോദിച്ചു. അവൻ വെറുതെയൊന്ന് ചിരിക്കുക മാത്രം ചെയ്തു.

” എല്ലാരും റെഡിയായെങ്കിൽ നമുക്ക് പോകാം ? ”

പെട്ടന്ന് അങ്ങോട്ട് വന്നുകൊണ്ടുള്ള ഗീതയുടെ ചോദ്യത്തിന് എല്ലാവരും തല കുലുക്കി.

” ഏട്ടാ നേരെ നോക്കി ഓടിക്കണേ ”

മിററിലൂടെ കാറിന്റെ പിൻസീറ്റിൽ തനിക്കൊപ്പമിരിക്കുന്ന അഭിരാമിയെ നോക്കുന്ന അജിത്തിനെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് അനു പറഞ്ഞു . അത് കേട്ട് അജിത്തിനെ നോക്കി അഭിരാമിയും അടക്കിച്ചിരിച്ചു.

” നിനക്ക് ഞാൻ വച്ചിട്ടുണ്ടെടീ അടക്കാക്കുരുവീ ”

അവളെ പാളിനോക്കി അവൻ മനസ്സിൽ പറഞ്ഞു.
ഇലഞ്ഞിക്കൽ ഉമാമഹേശ്വര ക്ഷേത്രത്തിന് മുന്നിൽ കാർ നിർത്തി എല്ലാവരുമിറങ്ങി. ഗീതയ്ക്ക് പിന്നാലെ എല്ലാവരും മുകളിലേക്കുള്ള കൽപ്പടികൾ ചവിട്ടിക്കയറി . ശ്രീകോവിലിന് മുന്നിൽ നിൽക്കുമ്പോഴും അജിത്തിന്റെ കണ്ണുകൾ അഭിരാമിയിലായിരുന്നു. കണ്ണുകളടച്ച് കൂപ്പിയ കൈകൾ നെഞ്ചോട് ചേർത്ത് ചുണ്ടിൽ നിറഞ്ഞ പ്രാർത്ഥനകളുമായി മറ്റൊരു വിഗ്രഹം പോലെ അവൾ നിന്നു.

” ഇവിടെ വാടി അടക്കാക്കുരുവീ… ”

തൊഴുത് വലം വയ്ക്കുമ്പോൾ അനുവിന്റെയും ഗീതയുടെയും കണ്ണുവെട്ടിച്ച് അഭിരാമിയുടെ കൈ പിടിച്ച് കുളത്തിന്റെ കല്പടവുകളിറങ്ങുമ്പോൾ അവൻ പറഞ്ഞു.

” അജിത്തേട്ടാ എന്താ ഈ കാണിക്കുന്നത് ഞാൻ തൊഴുത് കഴിഞ്ഞില്ല. ”

പാവാടയൊതുക്കിപ്പിടിച്ച്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story