നിഴലായ് മാത്രം : ഭാഗം 2

നിഴലായ് മാത്രം : ഭാഗം 2

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ആ പെങ്കൊച്ചു ആ ചെറുക്കന്റെ കൂടെ തന്നെയാണല്ലോ” പറഞ്ഞു തീരും മുന്നേ അവിടെ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു.
എല്ലാവരും നോക്കെ പരദൂഷണം പരമു കവിളിൽ കൈ വച്ചു നിൽക്കുന്നു. അടുത്തു തന്നെ തന്റെ ഇടം കൈ കുടയുന്ന ബാലുവും.

“അങ്ങനെ തന്നെ വേണം തനിക്കു. ഞാൻ തരാൻ വച്ചിരുന്നത് അവൻ തന്നു. മാഷുടെ മക്കളെ കുറിച്ചു ഈ നാട്ടുകാർക്ക് എല്ലാവർക്കും അറിയാം തന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട് ഇതുപോലെയുള്ള ചെറ്റ വർത്തമാനം പറയരുതെന്ന്. ഭക്ഷണത്തിന്റെ മുൻപിൽ നിന്നും എണീപ്പിച്ചു വിടുന്നില്ല” രാമേട്ടൻ കെർവിച്ചു കൊണ്ടു പറഞ്ഞു നോക്കിയത് രാധാകൃഷ്ണന്റെയും രവീന്ദ്രൻ മാഷിന്റെയും മുഖത്തേക്ക് ആണ്. അവിടെ നടന്നത് എല്ലാം അവരും കണ്ടു കഴിഞ്ഞുവെന്ന് മനസ്സിലായി. രവീന്ദ്രൻമാഷു ബാലുവിന് അരികിൽ ചെന്നു പറഞ്ഞു”എന്തൊക്കെ ആയാലും തലക്ക് മൂത്തവരെ കൈനീട്ടി അടിക്കാൻ പാടില്ല” ബാലു സ്വയം തന്റെ ചെവിയിൽ പിടിച്ചു ക്ഷമാപണം പറഞ്ഞു. രവീന്ദ്രൻ വാത്സല്യത്തോടെ അവന്റെ കവിളിൽ തലോടി. പരമുവിനെ നോക്കിയപ്പോൾ അവൻ മുന്നിലെ ഭക്ഷണത്തിലേക്കു ലജ്ജയോടെ മുഖം പൂഴ്ത്തി. രവീന്ദ്രൻ അയാളെ ഇരുത്തി ഒന്നു നോക്കിയിട്ട് കവർ വാങ്ങി രണ്ടുപേരും തിരികെ പോയി.

പോകുന്ന വഴിയിൽ രാധാകൃഷ്ണന്റെ മൗനം രവീന്ദ്രന് മനസിലായി. “ഒരു അച്ഛന്റെ എല്ല ആവലാതിയും ഇതോടെ കൂടിയല്ലേ”

“അവൾക്കു കല്യാണ പ്രായം ആയില്ലേ. ഇനിയും നമ്മുടെ നാട്ടുകാരിൽ തന്നെ മുറു മുറുപ്പു തുടങ്ങി. ” രാധാകൃഷ്ണൻ വേവലാതിയോടെ പറഞ്ഞു.
“നമ്മൾ മുന്നേ തീരുമാനിച്ചത് അല്ലെ അവരുടെ കാര്യം. കുട്ടികൾ പിരിയാൻ പറ്റാത്ത കൂട്ടു ആണ്. അവരോടു മറച്ചു വച്ചിട്ടും ഉണ്ണിമോൾ അതു കണ്ടുപിടിച്ചു. അവളുടെ ഉള്ളിലും ഹർഷൻ എന്ന മോഹം ഉണ്ട്.ഈ പഠിപ്പു കഴിഞ്ഞാൽ രണ്ടിനെയും അങ്ങു ചേർത്തു വയ്ക്കാം. അവർ സ്വയം പറയട്ടെ എന്നു കരുതിയല്ലേ ഇതുവരെ നമ്മൾ ഒന്നും പറയാതെ ഇരുന്നത്” രവീന്ദ്രൻ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

കോളേജിന്റെ മെയിൻ ഗേറ്റ് കഴിഞ്ഞു ഹർഷൻ ബൈക്കു പാർക്കിങ്ങിൽ നിർത്തിയ ഉടൻ ഉണ്ണി ചാടി ഇറങ്ങി.
“എന്തുവാ പെണ്ണേ… പതുക്കെ ഇറങ്ങു. പിന്നെ പ്രിൻസിയുടെ കയ്യിൽ നിന്നും പെർമിഷൻ വാങ്ങിയിട്ടുണ്ട് ഉച്ചക്ക് വേഗം കൂടെ വന്നോളണം ഇന്ന് അറിയാലോ മറന്നിട്ടില്ലാലോ പെയിന്റിങ് കോമ്പറ്റീഷൻ. സേക്രഡ് കോളേജിൽ വച്ചാണ് ” ഹർഷൻ അവളെ ഓർമിപ്പിച്ചു.
“പെയിന്റിങ് കോമ്പറ്റീഷൻ ഞാൻ മറന്നാലും നീ മറകില്ലലോ. നീ തന്നെ വന്നു വിളിച്ചാൽ മതി” അവന്റെ ബാഗ് കയ്യിൽ കൊടുത്തു മുന്നോട്ടു നടന്നുകൊണ്ടു ഉണ്ണി പറഞ്ഞു.

“എത്തിയോ സായാമീസ് ഇരട്ടകൾ”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story