Kerala

തോന്നിയ പോലെ വാങ്ങാനാകില്ല; ആംബുലൻസ് നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി

സംസ്ഥാനത്തെ ആംബുലൻസ് നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 600 മുതൽ 2500 രൂപവരയാക്കിയാണ് നിജപ്പെടുത്തിയത്. കാൻസർ ബാധിതർക്കും, 12 വയസിന് താഴെയുള്ള കുട്ടികൾക്കും കിലോമീറ്ററിന് രണ്ട് രൂപ ഇളവ് നൽകണം. ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് 20 ശതമാനം ഇളവ് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ഐസിയു സപ്പോർട്ട് ഉള്ള ഡി ലെവൽ ആംബുലൻസിന്റെ മിനിമം ചാർജ് 20 കിലോമീറ്ററിന് 2500 രൂപയാക്കി നിശ്ചയിച്ചു. സി ലെവൽ ട്രാവലർ ആംബുലൻസിന് 1500 രൂപ രൂപയാകും. ബി ലെവൽ നോൺ എസി ട്രാവലറിനു 1000 രൂപയും ഈടാക്കാം. എ ലെവൽ എസി ആംബുലൻസുകൾക്ക് 800 മാത്രം ഈടാക്കാം. എ ലെവൽ നോൺ എസി ആംബുലൻസുകൾക്ക് 600 രൂപയും ചാർജ് ചെയ്യും.

കാൻസർ ബാധിതർക്കും, 12 വയസിനു താഴെ ഉള്ള കുട്ടികൾക്കും കിലോമീറ്ററിനു രണ്ട് രൂപ ഇളവ് നൽകണമെന്നും ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ബിപിഎൽ ആളുകൾക്ക് 20 ശതമാനം ഇളവ് നൽകണം. ഇതുകൂടാതെ നിരക്ക് വിവരങ്ങൾ ആംബുലൻസിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. പലയിടത്തും ആംബുലൻസുകൾ അമിത ചാർജ് ഈടാക്കുന്നെന്ന പരാതിയെ തുടർന്നാണ് സർക്കാർ നടപടി.

 

Related Articles

Back to top button
error: Content is protected !!