ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒമ്പത് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ
Jan 7, 2025, 11:30 IST

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. കുറ്റക്കാർ എന്ന് കണ്ടെത്തിയ ബിജെപി, ആർഎസ്എസ് പ്രവർത്തകരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പ്രതികളെ കുറ്റക്കാരായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു 2005 ഒക്ടോബർ 3നാണ് റിജിത്തിനെ തച്ചൻകണ്ടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് വെട്ടിക്കൊന്നത്. ആർ എസ് എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. പത്ത് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഒരാൾ വിചാരണക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു കണ്ണപുരം സിപിഎം ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ പ്രവർത്തകനുമായിരുന്നു റിജിത്ത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന റിജിത്തിനെയും സുഹൃത്തുക്കളെയും ആർഎസ്എസുകാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു വിവി സുധാകരൻ, കെടി ജയേഷ്, സിപി രഞ്ജിത്ത്, പിപി അജീന്ദ്രൻ, ഐവി അനിൽ, വിവി ശ്രീകാന്ത്, വിവി ശ്രീജിത്ത്, പിപി രാജേഷ്, ടിവി ഭാസ്‌കരൻ എന്നിവർക്കാണ് ജീവപര്യന്തം. മൂന്നാം പ്രതിയായിരുന്ന അജേഷ് വാഹനാപകടത്തിൽ മരിച്ചിരുന്നു.