മസ്‌ക്കറ്റിലെ ഇന്ത്യൻ എംബസിക്ക് കഴിഞ്ഞ വർഷം ലഭിച്ചത് ആയിരത്തിലേറെ പ്രവാസി തൊഴിലാളികളുടെ പരാതികൾ
മസ്‌ക്കറ്റ്: മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലേറെ തൊഴില്‍ സംബന്ധമായ പരാതികളെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്ത പരാതികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ എംബസി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2020 തുടക്കം മുതല്‍ ഡിസംബര്‍ ഒന്നുവരെയുളള കണക്ക് പ്രകാരം 1030 തൊഴില്‍ പരാതികളാണ് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 2019 ല്‍ ഇത് 2606 ആയിരുന്നു. 2017 ലും 18ലും പരാതികള്‍ മൂവായിരത്തിന് മുകളിലായിരുന്നു.
കൃത്യമായി ശമ്പളം കൊടുക്കാത്തത്, തൊഴിലിടങ്ങളിലെ പീഡനം, ഭക്ഷണം, താമസ സൗകര്യം, ചികിത്സ എന്നിവയിലെ അപര്യാപ്തത, പാസ്‌പോര്‍ട്ടും ഇതര രേഖകളും സ്‌പോണ്‍സര്‍ തടഞ്ഞുവെയ്ക്കല്‍, അമിത ജോലിഭാരം എന്നിവയാണ് ഗാര്‍ഹിക തൊഴിലാളികള്‍ നല്‍കിയ പരാതികളില്‍പ്പെടുന്നത്.