കുവൈത്തിൽ തറാവീഹ് നമസ്കാരം 15 മിനുട്ടിൽ കൂടരുതെന്ന് നിർദ്ദേശം

കുവൈത്തിൽ തറാവീഹ് നമസ്കാരം 15 മിനുട്ടിൽ കൂടരുതെന്ന് നിർദ്ദേശം

കുവൈത്തിൽ തറാവീഹ് നമസ്കാരം 15 മിനുട്ടിൽ കൂടരുതെന്നു മന്ത്രിസഭാ നിർദ്ദേശം . പുരുഷന്മാർക്ക് മാത്രമാണ് തറാവീഹിനു അനുമതി ഉള്ളത് . കോവിഡ് പ്രതിരോധ കുത്തി വെപ്പ് എടുക്കാത്തവരോട് വീടുകളിൽ വച്ച് നമസ്കാരം നിർവഹിക്കാനും മന്ത്രിസഭ അഭ്യർത്ഥിച്ചു . റമദാനിലെ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിന് പുരുഷന്മാർക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്ന് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു . ഇതിനു പുറമെയാണ് തറാവീഹിന്‍റെ സമയം 15 മിനുട്ടിൽ പരിമിതപ്പെടുത്താൻ ഇന്ന് വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇശാ നമസ്കാരം കഴിഞ്ഞ ഉടൻ പതിനഞ്ചു മിനിറ്റിനുള്ളിൽ തറാവീഹ് നമസ്കാരം പൂർത്തിയാക്കണം എന്നു നിർദേശം നൽകിയിട്ടുണ്ട് .

കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തിൽ പള്ളികളിൽ ഭജനമിരിക്കൽ , മതപഠന ക്ലാസുകൾ , ഇഫ്താർ എന്നിവക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രാർത്ഥനാ സമയം കഴിഞ്ഞാലും ഉടനെ പള്ളികൾ അടക്കണമെന്നും മന്ത്രിസഭ നിർദേശം നൽകി . കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കകത്തവർ പള്ളികളിൽ വരുന്നത് പരമാവധി ഒഴിവാക്കണമെന്നും പ്രാർത്ഥനകൾ വീടുകളിൽ വെച്ച് നിർവഹിക്കണമെന്നും കാബിനറ്റ് യോഗം വിശാസികളോട് അഭ്യർത്ഥിച്ചു .

Share this story