ദുബൈ ചുറ്റിക്കാണാൻ സിറ്റി സൈറ്റ്സീയിങ് ബസ്

ദുബൈ ചുറ്റിക്കാണാൻ സിറ്റി സൈറ്റ്സീയിങ് ബസ്

ദുബൈ: ദുബൈ നഗരം ചുറ്റിക്കാണാൻ ധാരാളം പേരാണ് ബസിലും ടാക്സിയിലുമായി സഞ്ചരിക്കാറുള്ളത്. എന്നാൽ മേൽകൂരയില്ലാത്ത ഡെബിൾ ഡക്കർ ബസിലാണ് യാത്ര ചെയ്യുന്നതെങ്കിൽ എങ്ങിനെയിരിക്കും. ഉല്ലാസത്തിന്റെ അനുഭൂതിയും നഗരഭംഗിയുടെ ആവേശവും ആസ്വദിക്കാൻ ഈ യാത്രക്ക് സാധിക്കും. ഇത്തരം യാത്രക്ക് നേരത്തെ ദുബൈയിൽ നിലവിലുണ്ടായിരുന്ന ‘സിറ്റി സൈറ്റ്സീയിങ്’ ബസ് സർവീസുകൾ ‘കോവിഡ് ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചിരിക്കയാണ്. പ്രധാന വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചാണ് ബസ് സഞ്ചരിക്കുക.

രാവിലെ 10മുതൽ വൈകീട്ട് നാലുവരെ രണ്ടു മണിക്കൂർ വീതമുള്ള യാത്രയാണ് അനുവദിക്കുക. ബുർജ് ഖലീഫക്ക് സമീപത്തെ ദുബൈ മാളിൽ നിന്ന് തുടങ്ങി അൽ ഫഹിദി ഹിസ്റ്റോറിക്കൽ ഡിസ്ട്രിക്റ്റ്, ദുബൈ മ്യൂസിയം, ഓൾഡ് സൂഖ്, ഹെറിറ്റേജ് വില്ലേജ്, ഗോൾഡ് ആൻഡ് സ്പൈസ് സൂഖുകൾ, ദുബൈ ക്രീക്ക്, മദീനത് ജുമൈറ, അറ്റ്ലാൻറിസ് ദി പാം എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പുള്ളത്.

Share this story