സൗദിയിൽ ഇന്ധനവിലയ്ക്ക് പരിധി നിര്‍ണയിച്ചു; അധികവില സര്‍ക്കാര്‍ വഹിക്കും

സൗദിയിൽ ഇന്ധനവിലയ്ക്ക് പരിധി നിര്‍ണയിച്ചു; അധികവില സര്‍ക്കാര്‍ വഹിക്കും

റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്ക് വിലപരിധി നിശ്ചയിച്ചു. ജൂണ്‍ മാസത്തെ വിലയായിരിക്കും ഇനി മുതല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരിക. ഇന്നു മുതല്‍ 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായിരിക്കും.

ഓരോ മാസവും ജൂണ്‍ വിലയേക്കാള്‍ ഉണ്ടാകുന്ന വില വര്‍ധന സര്‍ക്കാര്‍ വഹിക്കും. രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ജീവിത ചെലവ് കുറക്കുന്നതിനും സാമ്പത്തിക വളര്‍ച്ചക്ക് പിന്തുണ നല്‍കുന്നതിനുമാണിത്. ജൂലൈ മാസം പെട്രോള്‍ 91 ന് 2.28 റിയാലും 95ന് 2.44 റിയാലുമാണ്. എങ്കിലും ജൂണ്‍ വിലയായിരിക്കും പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുക

Share this story