ഒടുവിൽ ഷാജു സമ്മതിച്ചു: ഭാര്യയെയും കുഞ്ഞിനെയും കൊല്ലാൻ സാഹചര്യമുണ്ടാക്കി, സിലിയെ ആശുപത്രിയിൽ കൊണ്ടുപോയതും കൊലപ്പെടുത്താൻ

ഒടുവിൽ ഷാജു സമ്മതിച്ചു: ഭാര്യയെയും കുഞ്ഞിനെയും കൊല്ലാൻ സാഹചര്യമുണ്ടാക്കി, സിലിയെ ആശുപത്രിയിൽ കൊണ്ടുപോയതും കൊലപ്പെടുത്താൻ

കൂടത്തായി കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി സയനൈഡ് ജോളിയുടെ രണ്ടാം ഭർത്താവ്. തന്റെ ആദ്യ ഭാര്യ സിലി മകൾ അൽഫൈൻ എന്നിവരെ കൊലപ്പെടുത്താനുള്ള സാഹചര്യമുണ്ടാക്കി കൊടുത്തത് താൻ തന്നെയാണെന്ന് ഷാജു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊലപ്പെടുത്താനായി തന്നെയാണ് സിലിയെ ദന്താശുപത്രിയിലക്ക് കൊണ്ടുപോയതെന്നും ഷാജു മൊഴി നൽകി.

2016ലാണ് ഷാജുവിന്റെ ഭാര്യ സിലി മരിക്കുന്നത്. താമരശ്ശേരിയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം ജോളിയും സിലിയും ഷാജുവും കൂടി ജോളിയുടെ കാറിലാണ് ദന്താശുപത്രിയിലേക്ക് പോയത്. ഷാജു ഡോക്ടറെ കാണാൻ അകത്തേക്ക് പോയപ്പോൾ ജോളി കുടിക്കാനായുള്ള വെള്ളത്തിൽ സയനൈഡ് കലക്കി സിലിക്ക് കൊടുക്കുകയായിരുന്നു. ഇതു കുടിച്ചാണ് സിലി അപ്പോൾ തന്നെ കുഴഞ്ഞുവീണ് മരിച്ചത്.

ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചതു കൊണ്ടാണ് കൊലപാതകം പുറത്തുപറയാതിരുന്നത്. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു.

Share this story