സിലിയെ കൊന്നത് ഗുളികയിൽ വിഷം പുരട്ടി; കൂടത്തായി മരണ പരമ്പരയിൽ രണ്ടാമത്തെ കൊലക്കേസ് രജിസ്റ്റർ ചെയ്തു

സിലിയെ കൊന്നത് ഗുളികയിൽ വിഷം പുരട്ടി; കൂടത്തായി മരണ പരമ്പരയിൽ രണ്ടാമത്തെ കൊലക്കേസ് രജിസ്റ്റർ ചെയ്തു

കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടാമത്തെ കൊലക്കേസ് രജിസ്റ്റർ ചെയ്തു. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലാണ് കേസ്. ഗുളികയിൽ വിഷം പുരട്ടിയാണ് സിലിയെ ജോളി കൊലപ്പെടുത്തിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. ജോളിയാണ് ഒന്നാം പ്രതി. മാത്യുവിനെ രണ്ടാം പ്രതിയായും ചേർത്തിട്ടുണ്ട്.

2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. നേരത്തെ ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണത്തിലാണ് ആദ്യ കൊലക്കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്യുമെന്നാണ് പോലീസ് അറിയിക്കുന്നത്.

ആറ് കൊലപാതകങ്ങളും പല കേസുകളായി രജിസ്റ്റർ ചെയ്ത് ആറ് ടീമുകളായി പിരിഞ്ഞാകും അന്വേഷണം. ജോളിയുടെ കോയമ്പത്തൂർ യാത്രയുടെ വിശദാംശങ്ങളും പോലീസ് അന്വേഷിക്കുന്നത്. ജോളി നിരന്തരം കോയമ്പത്തൂർ സന്ദർശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കട്ടപ്പനയിലേക്ക് പോകുന്നുവെന്നും പറഞ്ഞായിരുന്നു ജോളി കോയമ്പത്തൂരിലേക്ക് പോയിരുന്നത്.

Share this story