തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവം: കേസിൽ നിന്നൊഴിവാക്കണമെന്ന് കുട്ടിയുടെ മാതാവായ യുവതി; കുട്ടിയെ മർദിച്ചത് കാമുകൻ മാത്രമെന്നും യുവതി

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവം: കേസിൽ നിന്നൊഴിവാക്കണമെന്ന് കുട്ടിയുടെ മാതാവായ യുവതി; കുട്ടിയെ മർദിച്ചത് കാമുകൻ മാത്രമെന്നും യുവതി

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അമ്മയുടെ കാമുകൻ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നിന്നൊഴിവാകാനുള്ള ശ്രമവുമായി കുട്ടിയുടെ അമ്മയായ യുവതി. കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെനന്നാവശ്യപ്പെട്ട് യുവതി കോടതിയിൽ അപേക്ഷ നൽകി. കുറ്റകൃത്യത്തിൽ പങ്കില്ല. കാമുകനായ അരുൺ ആനന്ദ് മാത്രമാണ് കുട്ടിയെ മർദിച്ചതെന്നും കാണിച്ചാണ് യുവതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മാർച്ച് 28നാണ് തൊടുപുഴയിലെ വീട്ടിൽ വെച്ച് അരുണിന്റെ മർദനമേറ്റ് ഏഴ് വയസ്സുകാരൻ ഗുരുതരാവസ്ഥയിലാകുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ മകനായിരുന്നു മർദനമേറ്റത്. യുവതിയും അരുണും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും കുട്ടി മരിക്കുകയുമായിരുന്നു. അതിക്രൂരമായ മർദനത്തിനാണ് കുട്ടി ഇരയായതെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇതിനെല്ലാം സൗകര്യം ചെയ്തു കൊടുത്തിരുന്നത് യുവതിയായിരുന്നു.

കുട്ടിക്ക് ചികിത്സ വൈകിപ്പിക്കാൻ അരുണും യുവതിയും ചേർന്ന് നടത്തിയ നാടകവും പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുവതിയെ കൂടി പ്രതിയാക്കി പോലീസ് കേസെടുത്തത്. എന്നാൽ യുവതിയെ കേസിൽ നിന്നൊഴിവാക്കാനായി ഉന്നത ഇടപെടലുകൾ നടക്കുന്നതായാണ് വിവരം.

Share this story