ജോളി കഠിനമായി ഉപദ്രവിക്കുമായിരുന്നു, അപരിചിതനെ പോലെയാണ് ജീവിച്ചിരുന്നത്: ഷാജു-സിലിയുടെ മകൻ

ജോളി കഠിനമായി ഉപദ്രവിക്കുമായിരുന്നു, അപരിചിതനെ പോലെയാണ് ജീവിച്ചിരുന്നത്: ഷാജു-സിലിയുടെ മകൻ

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ ഷാജു-സിലി ദമ്പതികളുടെ മകൻ. ഷാജുവുമായുള്ള ജോളിയുടെ രണ്ടാം വിവാഹത്തിന് ശേഷം സിലിയുടെ മകനും കൂടത്തായിലായിരുന്നു താമസം. ജോളി തന്നെ കഠിനമായി ഉപദ്രവിക്കുമായിരുന്നുവെന്നാണ് പത്താംക്ലാസുകാരനായ കുട്ടി പറയുന്നത്.

കുട്ടിയിൽ നിന്നും അന്വേഷണസംഘം ഇന്നലെ മൊഴിയെടുത്തിരുന്നു. കൂടത്തായിയിലെ വീട്ടിൽ അപരിചിതനെ പോലെയാണ് താൻ ജീവിച്ചിരുന്നതെന്ന് കുട്ടി പറയുന്നു. എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയിൽ നിന്ന് വേർതിരിവുണ്ടായി എന്നും കുട്ടി പറയുന്നു

സിലിയെയും ഇളയ മകൾ ആൽഫൈനെയും കൊലപ്പെടുത്തിയ ശേഷമാണ് ജോളി ഷാജുവിനെ വിവാഹം ചെയ്യുന്നത്. ദന്താശുപത്രിയിൽ വെച്ച് സയനൈഡ് നൽകിയാണ് സിലിയെ ജോളി കൊലപ്പെടുത്തുന്നത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ കസ്റ്റഡിയിൽ വാങ്ങാനും കൂടുതൽ ചോദ്യം ചെയ്യാനും ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായാണ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തത്.

 

Share this story