ശാന്തൻപാറ കൊലപാതകം: വിഷം കഴിച്ച മുഖ്യപ്രതി വസീമിന്റെയും ലിജിയുടെയും നില ഗുരുതരം

ശാന്തൻപാറ കൊലപാതകം: വിഷം കഴിച്ച മുഖ്യപ്രതി വസീമിന്റെയും ലിജിയുടെയും നില ഗുരുതരം

ശാന്തൻപാറയിൽ റിജോഷ് എന്ന യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം മുംബൈയിലേക്ക് മുങ്ങുകയും അവിടെ ഹോട്ടലിൽ വെച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മുഖ്യപ്രതി വസീമിന്റെയും ലിജിയുടെയും നില ഗുരുതരമായി തുടരുന്നു. റിജോഷിന്റെ ഭാര്യയാണ് ലിജി

ശനിയാഴ്ചയാണ് ലിജിയെയും വസീമിനെയും ലിജിയുടെ മകൾ രണ്ടര വയസ്സുകാരി ജൊവാനയെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ജൊവാന മരിച്ചു. ലിജിയെയും വസീമിനെയും മുംബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിജോഷിന്റെ ബന്ധുക്കൾ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 31നാണ് ശാന്തൻപാറ മഷ്‌റൂംഹട്ട് ഫാം ഹൗസ് ജീവനക്കാരനായ റിജോഷിനെ കാണാതാകുന്നത്. ഇതിന് അഞ്ച് ദിവസത്തിന് ശേഷം റിജോഷിന്റെ ഭാര്യ ലിജിയെയും ഇളയ കുട്ടിയായ ജൊവാനയെയും കാണാതായി. ഫാം ഹൗസ് മാനേജർ വസീമിനൊപ്പമാണ് ഇവർ പോയത്. ഇതിന് പിന്നാലെ റിജോഷിനെ കൊന്നത് താനാണെന്ന് സമ്മതിച്ചുകൊണ്ട് വസീം സഹോദരന് വീഡിയോ സന്ദേശം അയക്കുകയും ചെയ്തു. തുടർന്നാണ് ഫാംഹൗസ് വളപ്പിൽ നിന്ന് കുഴിച്ചിട്ട നിലയിൽ റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്.

 

Share this story