പീഡനക്കേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരായ മൊഴി മാറ്റി പറയാൻ സമ്മർദം ചെലുത്തുന്നതായി മുഖ്യ സാക്ഷിയുടെ വെളിപ്പെടുത്തൽ

പീഡനക്കേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരായ മൊഴി മാറ്റി പറയാൻ സമ്മർദം ചെലുത്തുന്നതായി മുഖ്യ സാക്ഷിയുടെ വെളിപ്പെടുത്തൽ

പീഡനക്കേസ് പ്രതിയും കത്തോലിക്ക ബിഷപുമായ ഫ്രാങ്കോ മുളയ്ക്കലിനെതിരായ മൊഴി മാറ്റിപ്പറയാൻ സമ്മർദം ചെലുത്തുന്നതായി കേസിലെ മുഖ്യസാക്ഷി സിസ്റ്റർ ലൂസിയുടെ വെളിപ്പെടുത്തൽ. ഫോണിലൂടെയും നേരിട്ടുമാണ് സമ്മർദം വരുന്നത്. സമ്മർദത്തിന്റെയും ഒറ്റപ്പെടലിന്റെയും നടുവിലാണ് തന്റെ ജീവിതമെന്നും സിസ്റ്റർ ലൂസി ഏഷ്യാനെറ്റിന് നൽകിയ പ്രതികരണത്തിൽ പറയുന്നു.

പൂർണമായ സത്യം മാത്രമാണ് ഫ്രാങ്കോയ്‌ക്കെതിരായി നൽകിയ മൊഴി. ഒരു കാരണവശാലം താൻ മൊഴി മാറ്റിപ്പറയില്ല. സൗഹൃദത്തോടെയും സാഹോദര്യ ഭാവത്തിലും ശത്രുതാ മനോഭാവത്തിലും പലരും മൊഴി മാറ്റിപ്പറയിക്കുന്നതിനായി എന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. ചിലരെയൊക്കെ എന്റെ പക്കലേക്ക് പറഞ്ഞയച്ചിട്ടുമുണ്ട്.

ബിഷപിനെതിരായി നിന്നാൽ സഭക്ക് നാണക്കേടാണ്. സഭ തകരും, സഭാ സംവിധാനത്തിന് പ്രശ്‌നമാകും. അതുകൊണ്ട് മൊഴി മാറ്റിപ്പറയണമെന്നാണ് ഇവർ പറയുന്നത്. ഒരു ദിവസം ഒരു ചേട്ടത്തിയെ കണ്ടപ്പോൾ അവർ പറയുകയാണ് എനിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പല സിസ്റ്റർമാരും പറഞ്ഞെന്ന്. ഒരു കാരണവശാലം എനിക്കറിയാവുന്ന സത്യത്തിൽ നിന്ന് പിൻമാറില്ലെന്നും ലൂസി വ്യക്തമാക്കി.

Share this story